പാട്ന: ബിഹാറിൽ 12 കാരനെ റെയിൽവെ ട്രാക്കിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ബിഹാറിലെ പട്‌നയിൽ നിന്ന് 125 കിലോമീറ്റർ അകലെ ബഗുസാരി ജില്ലയിലാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ച് ഒരു കൂട്ടം ആളുകൾ കുട്ടിയെ മർദിക്കുകയായിരുന്നു. ശേഷം ലഖ്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദനം തുടരുകയായിരുന്നു. പോലീസെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘംചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മർദിച്ചവരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് നേഹ കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |