SignIn
Kerala Kaumudi Online
Monday, 07 July 2025 1.31 PM IST

രണ്ടിടങ്ങളിൽ സിഗ്നൽ; മണ്ണിനടിയിൽ ലോറിയുണ്ടെന്ന് സൂചന, നിർണായക വിവരങ്ങൾ പുറത്തുവിട്ട് സൈന്യം

Increase Font Size Decrease Font Size Print Page
rescue

ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുളള തിരച്ചിലുമായി ബന്ധപ്പെട്ട് നി‌ർണായക വിവരങ്ങൾ പുറത്തുവിട്ട് സൈന്യം. മണ്ണിനടിയിൽ ലോറിയുണ്ടെന്നാണ് സൈന്യം നൽകുന്ന സൂചന. രണ്ട് സ്ഥലങ്ങളിൽ നടത്തിയ റഡാർ പരിശോധനയിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോളത് ഫേക്ക് സിഗ്നൽ ആകാമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിന്നും മണ്ണ് മാറ്റുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്.

ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിദ്ധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. മുൻപ് അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോഹസാന്നിദ്ധ്യ കണ്ടെത്തിയത്.

അർജുനുവേണ്ടിയുളള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്നാണ് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു.

അതേസമയം, രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കർമ ഓമശേരി, പുൽപ്പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽപ്പെട്ട 18പേരാണ് ഇന്ന് പുലർച്ചെ രണ്ടോടെ സംഭവസ്ഥലത്തേക്ക് തിരിച്ചത്.

ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവർ കരുതിയിട്ടുണ്ട്. ഇവർ മംഗലാപുരം പിന്നിട്ടതായി സംഘാംഗം സൈനുൽ ആബിദ് പറഞ്ഞു. അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്ന് ഇവർ പറയുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, RESCUE, REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.