SignIn
Kerala Kaumudi Online
Saturday, 27 July 2024 9.51 PM IST

ഒത്തുചേരാം പ്രകൃതിക്കായി

nature

ആരോഗ്യകരമായ പരിസ്ഥിതിയാണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറ. നമ്മുടെ പ്രകൃതി വിഭവങ്ങൾ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടണ്ടതിന്റെയും ഭാവി തലമുറയ്ക്ക് കരുതിവയ്ക്കേണ്ടതിന്റെയും ഓർമ്മപ്പെടുത്തലാണ് ഓരോ പ്രകൃതി സംരക്ഷണ ദിനവും. സുസ്ഥിരതയും ആരോഗ്യവുമുള്ള ഒരു സമൂഹം പടുത്തുയർത്തേണ്ടതിനായി പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം മനുഷ്യർ വളർത്തിയെടുക്കേണ്ടതിന്റെയും പ്രധാന്യം ഇക്കാലത്ത് വളരെ വലുതാണ്. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് പ്രകൃതി സംരക്ഷണ ദിനത്തിൽ ഉണ്ടാകേണ്ടത്.
ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോളതലത്തിൽ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എല്ലാവർഷവും ജൂലായ് 28 പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. പ്രകൃതിക്കെതിരെയുള്ള ചൂഷ്ണങ്ങൾ ഇക്കാലത്ത് വളരെ കൂടുതലാണ്. ലോകം ഇന്ന് വെള്ളത്തിനും വെളിച്ചത്തിനും പച്ചപ്പിനും ശുദ്ധവായുവിനും വേണ്ടി പോർവിളി കൂട്ടുകയാണ്. ആരോഗ്യകരമായ പരിസ്ഥിതിക്ക് മാത്രമേ സമൂഹത്തെ ആരോഗ്യപരമായി നിലനിറുത്താൻ കഴിയു. ഓരോ വ്യക്തിയും സ്വയം തീരുമാനിച്ച് പ്രകൃതി സംരക്ഷണത്തിനു വേണ്ടി കുറച്ച് സമയം മാറ്റി വെച്ചാൽ വരും തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യത്തെ ഒരുക്കാൻ സാധിക്കും. മനുഷ്യ ജനസംഖ്യയിലെ വർദ്ധനവ് കാരണം പ്രകൃതി വിഭവങ്ങൾ ഗുരുതരമായ അപകടകരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗവും അവസാനിപ്പിക്കണം, അല്ലാത്തപക്ഷം ഭാവി തലമുറയ്ക്ക് അവശ്യ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തും.

പ്രകൃതി ദിനത്തിന്റെ
 പ്രസക്തി

വെള്ളം, വനം, ഭൂമി എന്നീ മൂന്ന് പ്രധാന ഘടകങ്ങളില്ലാതെ പ്രകൃതി അപൂർണ്ണമാണ്. വർത്തമാനകാലത്തിൽ പ്രകൃതിയ്ക്കുമേലുള്ള കടന്നുകയറ്റങ്ങൾ ഏറിവരികയാണ്. വനനശീകരണം, പരിസ്ഥിതി മലിനീകരണം, വിഭവങ്ങളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങൾ, മണ്ണിലെ ജൈവാംശം നഷ്ടപ്പെടൽ, ആഗോളതാപനം തുടങ്ങി പ്രകൃതിയ്ക്കുമേലുള്ള കടന്നുകയറ്റങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രകൃതി സംരക്ഷണം ഓർമ്മപ്പെടുത്തുന്ന ഒരു ദിവസം പ്രാധാന്യമർഹിക്കുന്നുണ്ട്. ഇത്തരം കടന്നുകയറ്രങ്ങൾ വന്യജീവികളെ മാത്രമല്ല മനുഷ്യന്റെ നിലനിൽപ്പിനും ഭീഷണിയായി മാറുകയാണ്. 
പരിസ്ഥിതി സംരക്ഷിക്കണം, ജലസംരക്ഷണം, മാലിന്യം കുറയ്ക്കൽ, ജീവജാലങ്ങളുടെ വംശനാശം തടയുക എല്ലാം പ്രകൃതി സംരക്ഷണത്തിൽ ഉൾപ്പെടുന്നതാണ്. ലോക പ്രകൃതി സംരക്ഷണ ദിനം വരും തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നു.

വേണ്ടത് കൂട്ടായ
പ്രവർത്തനം

നമുക്ക് ചുറ്റിലുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം ഒന്നിലേറെ മരതൈകൾ നട്ടുവളർത്താം. നമ്മുടെ അടുത്തുള്ള ജലാശയങ്ങൾ, കിണർ, കുളം, അരുവി എന്നിവ വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക. കൃഷിക്കും മറ്റും കീടനാശിനി പ്രയോഗിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അതിനാൽ പ്രകൃതിദത്ത കീടനാശിനികളും ജൈവവളവും ഉപയോഗിക്കുന്നതാണ് ഉചിതം. നമ്മുടെ വീടുകളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കുക. എല്ലാ വീടുകളിലും പൂന്തോട്ടവും പച്ചക്കറി കൃഷിയും നിർബന്ധമാക്കുക. പച്ചക്കറിത്തോട്ടം ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനൊപ്പം ഉദ്യാന പരിപാലനം മാനസികമായ ഉൻമേഷവും പ്രദാനം ചെയ്യും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച കണ്ടെയ്നറുകൾ ഘട്ടം ഘട്ടമായി പരിസ്ഥിതി സൗഹാർദ്ദപരമാക്കി മാറ്റണം. പ്ലാസ്റ്റിക്ക് പാത്രങ്ങൾക്ക് പകരം സുസ്ഥിരമായി വീണ്ടും  ഉപയോഗിക്കാൻ സാധിക്കുന്ന ഗ്ലാസ്, സ്റ്റെയിൻലസ് സ്റ്റീൽ എന്നിവയിലേക്ക് മാറണം. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം പേപ്പർ ബാഗുകളോ തുണി ബാഗുകളോ ശീലമാക്കണം.
നമുക്ക് ചുറ്റും ഉപയോഗ ശൂന്യമായി കിടക്കുന്ന പലതും കാണാൻ ഭംഗിയുള്ള വസ്തുക്കളായി മാറ്റാനാകും. ഉദാഹരണത്തിന് ചിരട്ടകളും ഉപയോഗ ശൂന്യമായ ടയറുകളും കുപ്പികളുമെല്ലാം അല്പം സർഗ്ഗാത്മമായി ചിന്തിച്ചാൽ കരകൗശല വസ്തുക്കളായി മാറ്റാം. കൂടാതെ, സാധാരണ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന ഭക്ഷണ പാത്രങ്ങൾ സാധനങ്ങൾ സൂക്ഷിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. കാടുകൾ നശിപ്പിക്കാതിരിക്കുക, വെള്ളത്തിന്റെ ഉപയോഗം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക, ഭൂഗർഭജലം വീണ്ടും നിലയിലേക്ക് കൊണ്ടുവരാൻ മഴവെള്ളം സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക, ശബ്ദമലിനീകരണം പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

റീസൈക്ലിംഗ് 
പ്രോത്സാഹിപ്പിക്കാം

ഫർണിച്ചറുകളോ വീട്ടുപകരണങ്ങളോ പഴകിയാൽ വലിച്ചെറിയുന്നതിന് പകരം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാം. മാത്രമല്ല, പേപ്പർ മുതൽ പ്ലാസ്റ്റിക്കുകൾ വരെ റീസൈക്കിൾ ചെയ്യുന്ന റീസൈക്ലിംഗ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാം. റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളെ സംഭാവന ചെയ്യുന്നത് വഴി ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമാവാം. മലിനീകരണം കുറയ്ക്കാം, പ്രകൃതിയെ സംരക്ഷിക്കാം.
അലുമിനിയം ക്യാൻ, സ്റ്റീൽ ക്യാൻ, പ്ലാസ്റ്റിക് ബീവറേജ് കണ്ടെയ്‌നേഴ്സ്, ന്യൂസ് പേപ്പർ, കാർബേർഡ് ബോക്സുകൾ, ഭക്ഷ്യമാലിന്യം, തുണികൾ, ഗ്ലാസുകൾ, റബർ ഉത്പന്നങ്ങൾ, ബാറ്ററികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിങ്ങനെ നീളുന്ന റീസൈക്കിൾ ചെയ്യാവുന്നവയുടെ പട്ടിക. നിത്യേന വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വർദ്ധിക്കുകയാണ്. ജലാശയങ്ങളെ മലിനമാക്കുന്ന ഇത്തരം നശിക്കാത്ത മാലിന്യങ്ങൾ പ്രകൃതിയെ ശ്വാസംമുട്ടിക്കുകയാണ്, അതിനാൽ, റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്.
പ്രകൃതി സംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാണ്. ഈ കാലത്തിലെ തലമുറയുടെയും ഭാവിതലമുറയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി നാം ഒരുമിച്ച് തന്നെ പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകതയും ഏറുകയാണ്. എന്നാൽ സമീപകാലത്തെ കേരളത്തിൽ മാലിന്യപ്രശ്നങ്ങൾ വളരെ കൂടുതലാണെന്ന് അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിന്നു മനസിലാക്കാനാവും. നഗരപ്രദേശങ്ങളിൽ പലപ്പോഴും കൃത്യമായ മാലിന്യനിർമ്മാർജനം നടക്കാറില്ല.ഇത് പ്രകൃതിയ്ക്കുമേൽ ഗുരുതര പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.