SignIn
Kerala Kaumudi Online
Sunday, 01 September 2024 12.01 PM IST

നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി വാങ്ങുന്നത് 12 രൂപ വരെ നൽകി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

Increase Font Size Decrease Font Size Print Page
vd-satheesan

കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2014 ൽ യൂണിറ്റിന് നാല് രൂപ 29 പൈസയ്ക്ക് 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാർ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സർക്കാരും വൈദ്യുതി ബോർഡും ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഉമ്മൻ ചാണ്ടി സർക്കാരും തുടർന്ന് വന്ന പിണറായി വിജയൻ സർക്കാരും ഈ കരാർ പ്രകാരം വൈദ്യുതി വാങ്ങി. 2023ൽ ഒമ്പത് വർഷം കഴിഞ്ഞപ്പോൾ പെട്ടെന്നൊരു ബോധോദയം ഉണ്ടായതു പോലെയാണ് സർക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂ‌‌‌ഢാലോചന നടത്തി ആ കരാർ റദ്ദാക്കിയത്.

'കരാർ റദ്ദാക്കിയ ശേഷം നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതൽ 12 രൂപ വരെ നൽകിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതൽ 15 കോടി രൂപയുടെ നഷ്ടമാണ് ബോർഡ് വരുത്തിയത്. ഇതുവരെ 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്ത് പറഞ്ഞപ്പോൾ സർക്കാർ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാർ പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാൽ കരാർ പുനഃസ്ഥാപിക്കാൻ തയാറല്ലെന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചത്. ഇതേത്തുടർന്ന് വീണ്ടും ക്വട്ടേഷൻ വിളിച്ചപ്പോൾ നാല് രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതി 6 രൂപ 80 പൈസയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. അപ്പലേറ്റ് ട്രിബ്യൂണലും കരാർ പുനഃസ്ഥാപിക്കുന്നത് വിസമ്മതിച്ചു. കരാർ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിനുണ്ടായ നഷ്ടം നികത്താൻ ഒരു വർഷത്തിനിടെ രണ്ടു തവണയാണ് ചാർജ് വർദ്ധിപ്പിച്ചത്.

വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും നഷ്ടം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സർക്കാർ ഇപ്പോൾ ചോദിക്കുന്നത്. ചെയർമാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്. വൈദ്യുതി ബോർഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം.എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ പി.എ ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ. ഈ റെഗുലേറ്ററി കമ്മിഷൻ സർക്കാരുമായി ആലോചിക്കാതെ കരാർ റദ്ദാക്കുമോ? സർക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കിൽ കരാർ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോൾ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കരാർ പുനഃസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചതെന്തിന്?

കരാർ റദ്ദാക്കിയതിലൂടെ ബോർഡിനുണ്ടായ നഷ്ടം മുഴുവൻ സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ജനങ്ങൾക്കൊപ്പം നിന്ന് സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പോരാടും. 25 വർഷത്തേക്കുണ്ടാക്കിയ കരാർ ഒമ്പത് വർഷത്തിന് ശേഷം റദ്ദാക്കിയതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഇതിന്റെ പേരിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ ഒരു കാരണവശാവും അനുവദിക്കില്ല. '- പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VD SATHEESAN, UDF, OOMMEN CHANDY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.