മുംബയ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസുളള യുവാവിന് രണ്ട് വർഷത്തെ തടവ് വിധിച്ചത്. 2019ലാണ് യുവാവ് പതിനാലുകാരിയോട് പ്രണയാഭ്യർത്ഥന നടത്തിയത്.
വീടിനടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തടഞ്ഞ് നിർത്തുകയും കൈയിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നുവെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലുണ്ട്. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവം നടക്കുമ്പോൾ യുവാവിന് 19 വയസായിരുന്നു.
കുട്ടിയെ തടഞ്ഞുനിർത്തി യുവാവ് പറഞ്ഞ വാക്കുകൾ മാനത്തെ ഹനിക്കുന്നതാണെന്ന് പോക്സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ പറഞ്ഞു. സംഭവം ചോദിക്കാൻ പോയ കുട്ടിയുടെ അമ്മയെ ‘നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ’ എന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ക്രിമിനൽ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്താൻ കോടതി തയാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |