ന്യൂഡൽഹി : ഈ വർഷം നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷ നടത്തേണ്ടതില്ലെന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതി. 13 ഡോക്‌ടർമാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി.
അതേ സമയം, 30 ദിവസത്തിനകം പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2025 ജനുവരി തുടങ്ങി മൂന്ന് മാസത്തിനകം പരീക്ഷ നടത്തണം. 2021ൽ കൊവിഡ് കാലത്ത് എം.ഡി, എം.എസ് തുടങ്ങിയ മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം വൈകിയിരുന്നു. അന്ന് പ്രവേശനം നേടിയവരുടെ കോഴ്സ് 2025 ജനുവരിയിൽ മാത്രമേ പൂർത്തിയാവൂ. അവർക്കും കൂടി നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന നിലപാടാണ് ദേശീയ മെഡിക്കൽ കമ്മിഷൻ സ്വീകരിച്ചത്. ഈ തീരുമാനത്തിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |