ജ്യോതിഷി സത്യദർശിയായിരിക്കണം. ബന്ധു, മിത്രം, അധികാരമുള്ളവൻ, ധനവാൻ തുടങ്ങി പലരും തന്റെ മുമ്പിൽ വരും. അവരോട് തുറന്നുപറയാനുള്ള മടികാണിക്കരുത്. ഉള്ളത് ഉള്ളതുപോലെ ഉള്ളിനെ സാക്ഷി നിറുത്തി ഉള്ളു തുറന്ന് പറയണം. പറയുന്ന ഭാഷ ഹൃദ്യവുമാകണം.
ഇങ്ങനെയുള്ളവരിൽ അപൂർവം ഒരാളാണ് കേരളത്തിലെ പ്രമുഖ ജ്യോതിഷികളിൽ അഗ്രഗണ്യനായ ഡോ.കുടമാളൂർ ശർമ്മ. ''ഇരുട്ട് മുറിയിൽ കത്തിച്ചുവച്ചിരിക്കുന്ന മണ്ണെണ്ണ വിളക്കാണ്"" ജ്യോതിഷമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജ്യോതിഷ പ്രമാണങ്ങൾ മനഃപാഠമാക്കിയാൽ മാത്രം ഒരാളിന് ശരിയായ പ്രവചനം നടത്താൻ സാധിക്കുകയില്ല. 'സരിഗമ" തുടങ്ങിയ സപ്തസ്വരങ്ങൾ വശമാക്കിയതുകൊണ്ട് മാത്രം ഒരാൾ നല്ല സംഗീതജ്ഞനാവുകയില്ല. അവരവർ സ്വരൂപിച്ച ജ്ഞാനം, കാലം, ദേശം, മനുഷ്യസ്വഭാവം തുടങ്ങിയ അനുബന്ധ ഘടകങ്ങളുമായി ബന്ധിപ്പിച്ച് തികഞ്ഞ ഔചിത്യത്തോടെ നിരീക്ഷണം നടത്തിയാലേ ജാതകനിർണ്ണയത്തിന്റെ ശരിയായ മാർഗ്ഗം തെളിയൂ. സാത്വികമായ ജീവിതം, ശുദ്ധമായ ദിനചര്യ, തികഞ്ഞ ഈശ്വരവിശ്വാസം, ഗുരുത്വം ഇക്കാര്യങ്ങളുമായി ഇണങ്ങുമ്പോൾ മാത്രമേ സത്യപ്രകാശം തെളിയൂ. ഇതൊക്കെ ആവോളം ശർമ്മയിൽ അലിഞ്ഞുചേർന്നിരിക്കുന്നു.
ജ്യോതിഷത്തിനൊപ്പം താന്ത്രിക - മാന്ത്രിക മണ്ഡലങ്ങളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മേൽശാന്തിയായിരുന്നു. രത്നശാസ്ത്രം, സാമുദ്രിക ശാസ്ത്രം, യന്ത്രശാസ്ത്രം തുടങ്ങി പ്രാചീനമായ ഭാരതീയ മാന്ത്രിക - താന്ത്രിക മേഖലകളിൽ അറിവും സമാഹരിച്ചു. കേരളത്തിലെ നാടൻ പക്ഷിശാസ്ത്ര, കൈനോട്ടക്കാർ അവലംബിക്കുന്ന പ്രവചനരീതികളിൽ അവരോടൊപ്പം ചേർന്ന് പഠനം നടത്തി. അതിനുവേണ്ടി ഉത്സവപ്പറമ്പുകളിൽ കൈനോട്ടക്കാരോടൊപ്പം സമയം ചെലവഴിക്കാനും മടിച്ചില്ല. ഗോത്രസമ്പ്രദായത്തിലെ സിദ്ധവൈദ്യവും അഭ്യസിച്ചു. മനുഷ്യനുൾപ്പെടെ സമസ്ത ജീവജാലങ്ങളിലും ആകാശഗോളങ്ങൾ സ്വാധീനം ചെലുത്തുന്നു എന്നതാണ് ജ്യോതിഷവിജ്ഞാനത്തിന്റെ കേന്ദ്രപ്രമാണം. ജനനസമയം/ജന്മനക്ഷത്രം അവലംബമാക്കി ഒരാളുടെ ആകാരം, പെരുമാറ്റം, അനുഭവം തുടങ്ങിയതെല്ലാം ജ്യോതിഷത്തിൽ പ്രവചനീയമാണെന്ന ഉത്തമവിശ്വാസം അദ്ദേഹം വച്ചുപുലർത്തുന്നു. ആയുസ്സും, വിവാഹവും, രോഗവും, മരണംപോലും ആ രാശിപ്പലകയിൽ തെളിയും. അനന്തവും അപാരവുമായ ഈ ശാസ്ത്രത്തിന്റെ അറിവുകളും സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി. ജീവിത ബുദ്ധിമുട്ട് യുവതലമുറയെ ജ്യോതിഷത്തിലേക്ക് അടുപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. എന്ത് പഠിച്ചാൽ ജോലി കിട്ടും ? ഇവിടെ നിന്ന് തുടങ്ങും യുവതയുടെ സംശയം. പലരും അതിന് ആദ്യം ഓടിയെത്തുന്നത് ശർമ്മാജിയുടെ അടുത്തേക്കാണ്. ദാമ്പത്യകലഹം, ജാതകപ്പൊരുത്തം, വാസ്തുദോഷം, സർപ്പദോഷം, വിവാഹതടസം, തൊഴിൽതടസം, രോഗപീഡകൾ....തുടങ്ങി എല്ലാത്തിനും അവിടെ നിന്ന് ഉത്തരവും, പരിഹാരവും കിട്ടും. ഡോക്ടർമാർ, എൻജിനിയർമാർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ വരെ ആ പ്രവചനം അനുഭവിച്ചറിഞ്ഞവരാണ്. പലരും ഇപ്പോഴും നന്ദി അറിയിക്കാൻ എത്തുന്നുണ്ടെന്ന് അറിയുമ്പോഴാണ് ഒരു ജ്യോതിഷിയുടെ മഹത്വം വെളിപ്പെടുന്നത്.
പാരമ്പര്യം മുറുകെ
പിടിച്ച്
1956 ഒക്ടോബർ 10 ന് ആലപ്പുഴയിലായിരുന്നു കുടമാളൂർ ശർമ്മ എന്ന ശശിധര ശർമ്മയുടെ ജനനം. അച്ഛൻ കുടമാളൂർ പാറയിൽ മഠത്തിൽ എം.കെ.കൃഷ്ണൻ ഹെഡ്മാസ്റ്ററായിരുന്നു. അമ്മ ആലപ്പുഴ കളർകോടോ വലിയ മഠത്തിൽ രത്നമ്മ സംഗീതജ്ഞയായിരുന്നു. ശ്രീ ശർമാജി, കുടമാളൂരും തിരുവല്ലയിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസവും കോളേജ് പഠനവും കഴിഞ്ഞ ശേഷം 1975 ൽ ട്രാവൻകൂർ ദേവസ്വം ബോർഡ് തന്ത്ര ആൻഡ് വേദാന്ത കോളേജിൽ നിന്ന് ജ്യോതിഷം, വാസ്തു, മന്ത്രപൂജാവിധികൾ, താന്ത്രികം ഇവയിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ദേവസ്വം ബോർഡ് ജോലിയിൽ പ്രവേശിച്ച് ബോർഡിന് കീഴിലുള്ള 14 ക്ഷേത്രങ്ങളിൽ പുരോഹിതനായി. ബാല്യകാലത്ത് മുത്തച്ഛന്റെയൊപ്പം ചേർന്നാണ് ജ്യോതിഷത്തിലേക്ക് ആകൃഷ്ടനായത്. എഴുപതുകളിൽ ജ്യോതിഷത്തിലും താന്ത്രികത്തിലും തിരക്കേറിയതോടെ കുടമാളൂരിൽ ജ്യോതിഷാലയം സ്ഥാപിച്ചു. പത്രമാസികകൾ കൂടാതെ വിവിധ ചാനലുകളിലും അദ്ദേഹം ജ്യോതിഷ പംക്തി കൈകാര്യം ചെയ്തു. ഭാര്യ : തങ്കു. മക്കൾ : രതീഷ് (ബിസിനസ്), രാകേഷ് (സൗദിയിൽ സേഫ്ടി ഓഫീസർ).
ബ്രിട്ടീഷ് സർക്കാരിന്റെ
ആദരം
ബ്രിട്ടീഷ് സർക്കാർ അവരുടെ പരമോന്നത പുരസ്കാരമായ സർ പദവി നൽകി കുടമാളൂർ ശർമ്മയെ ആദരിച്ചു. ഭാരതീയ പൗരാണിക അസ്ട്രോളജിയിലും താന്ത്രിക വിദ്യയിലുമുള്ള അഗാധമായ പാണ്ഡിത്യത്തിനുള്ള ആദരമായിരുന്നു ആ ബഹുമതി. ആ വർഷം തന്നെ കൊളറാഡോ യൂണിവേഴ്സിറ്റിയിൽ നിന്ന് അസ്ട്രോളജിയിൽ ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. സിദ്ധവൈദ്യത്തിന്റെ പ്രാമാണികതക്ക് പ്രചാരം നൽകിയതിന് ശ്രീലങ്കയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ജ്യോതിഷത്തിലും സാമൂഹിക പ്രതിബന്ധതക്കും ഇറ്റലിയിലെ Netu Age International University യിൽ നിന്നും ഡോക്ടറേറ്റും അടുത്തിടെ അദ്ദേഹം കരസ്ഥമാക്കി. കൂടാതെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. ജ്യോതിഷ ഗവേഷണത്തിലും സിദ്ധവൈദ്യത്തിലും ഇരട്ട പി.എച്ച്.ഡി നേടിയിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ അസ്ട്രോളജി പ്രോഗ്രാമുകൾ അവതരിപ്പിച്ച് ജനപ്രീതി നേടി. ആധുനിക ജ്യോതിഷത്തെ കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്. ഇതിനിടയിൽ പാവങ്ങളെ സഹായിക്കാനും സമയം കണ്ടെത്തുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ക്യാൻസർരോഗികളടക്കം ആ കാരുണ്യസ്പർശം അനുഭവിച്ചറിഞ്ഞവരാണ്. സാമ്പത്തിക ബുദ്ധിമുട്ടുമായി കടന്നുവരുന്ന ഒരാളെയും അദ്ദേഹം നിരാശപ്പെടുത്താറില്ല. മദ്യപാനം മൂലം കുടുംബാന്തരീക്ഷം താറുമാറായ പലരെയും വിധി പ്രകാരമുള്ള പരിഹാരം നിർദ്ദേശിച്ച് അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും വിന്യാസത്തിന് മനുഷ്യ ജീവിതത്തെ സ്വാധീനിക്കാൻ സാധിക്കുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാണ് ജ്യോതിഷം. ഈ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ ഭാവി പ്രവചിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് ഇതിന്റെ അടിത്തറ. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ ജ്യോതിഷത്തിന് വേരുകളുണ്ട്. ദൈവത്തിലും വിധിയിലുമെല്ലാം വിശ്വസിക്കുന്നത് പോലെ മനുഷ്യന് വിശ്വാസമുള്ള മറ്റൊരു മേഖലയാണ് ജ്യോതിഷം.
ഡോ.കുടമാളൂർ ശർമ്മ
കുടമാളൂർ സ്വയംവര കല്യാണ മണ്ഡപത്തോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുന്നത്
ഇ-മെയിൽ : kudamaloorsarma@gmail.com
വാട്സ് ആപ്പ് നമ്പർ : 9495939363
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |