SignIn
Kerala Kaumudi Online
Sunday, 20 October 2024 10.07 AM IST

സമ്മർദ്ദങ്ങൾ കൂട്ടി ഹൃദയത്തെ വെല്ലുവിളിയ്ക്കരുത്

Increase Font Size Decrease Font Size Print Page
sivaprasad

രാജ്യത്ത് കൂടുതൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന സ്ഥാപനങ്ങളിൽ അഞ്ചാമതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. നാലുമാസത്തിൽ 4000 ഹൃദ്രോഗികളെയാണ് മെഡിക്കൽ കോളേജ് ഒ.പിയിൽ ചികിത്സിച്ചത്.ഒരുമാസം 400 ആൻജിയോപ്ലാസ്റ്റികൾ ചെയ്യുന്നു. ഗുരുതരമായ സാഹചര്യത്തിൽ ഹൃദയാരോഗ്യത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് കേരള ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവിയുമായ ഡോ.കെ.ശിവപ്രസാദ്

-----------------------------------------------------------------------

തെറ്റായഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാത്രമല്ല വർത്തമാനകാല സമൂഹത്തിൽ യുവജനങ്ങളിൽ ഹൃദ്രോഗത്തിന് സമ്മർദ്ദങ്ങൾ പ്രധാനപങ്കുവഹിക്കുന്നു.ജോലി,കുടുംബം,സാമ്പത്തികം തുടങ്ങിയ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ യുവാക്കളെ ഹൃദയാഘാതത്തിലേക്ക് തള്ളിവിടുന്നു. ഇ ആൻഡ് വൈ ജീവനക്കാരിയായ അന്നയുടെ മരണം ഇതിനുദാഹരണമാണ്. അമിതമായി സമ്മർദ്ദത്തിലാകുന്ന ആളുകളിൽ സ്ട്രെസ് കാർഡിയോ മയോപതി എന്ന രോഗാവസ്ഥയുണ്ടാകും. ഹൃദയത്തിന്റെ പ്രവർത്തനം പെട്ടന്ന് കുറഞ്ഞ് ശ്വാസതടമുണ്ടാകുന്ന ഈ അവസ്ഥ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകും.സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജോലിചെയ്യുന്നവരുണ്ടെങ്കിൽ അതിൽ നിന്ന് മോചനം നേടണം. അല്ലെങ്കിൽ എങ്ങനെ സംഘർഷാവസ്ഥയെ ലഘൂരിക്കാനാകുമെന്ന് തിരിച്ചറിയണം. യോഗ പോലുള്ളവ അതിന് സഹായിക്കും. എല്ലാം നേടിയെടുക്കണമെന്ന വാശി സമ്മർദ്ദമുണ്ടാക്കും. ഐ.ടി മേഖലയിൽ കടുത്ത മത്സരം നടക്കുന്നത് സമ്മർദ്ദങ്ങൾക്ക് വഴിയൊരുക്കുന്നു. ജോലിയും ജീവിതവും തമ്മിൽ സന്തുലിതമാകണം. 7-8മണിക്കൂർ സുഖമായ ഉറക്കം എല്ലാവർക്കും അത്യാവശ്യമാണ്.

രാജ്യത്ത് കൂടുതൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന സ്ഥാപനങ്ങളിൽ അഞ്ചാമതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. നാലുമാസത്തിൽ 4000 ഹൃദ്രോഗികളെയാണ് മെഡിക്കൽ കോളേജ് ഒ.പിയിൽ ചികിത്സിച്ചത്.

ഒരുമാസം 400 ആൻജിയോപ്ലാസ്റ്റികൾ ചെയ്യുന്നു. ഇതിൽ 200 എണ്ണവും ഗുരുതരമായെത്തുന്ന രോഗികളിലാണ്.കഴിഞ്ഞ ആഴ്ച 23കാരൻ ഉൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമായി. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണം. 45ന് താഴെ യുവാക്കൾ ഹൃദ്രോഗികളാകുമ്പോൾ നിരവധി കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ഇവർ ജോലി ചെയ്യാൻ സാധിക്കാതെ വന്നാൽ കുടുംബങ്ങളുടെ വരുമാനം മുടങ്ങും. രോഗം വന്നാൽ താൻ ചികിത്സിച്ചോളാമെന്ന് കരുതി ആരും ജീവിക്കരുത്.

അത് രോഗിയുടെ മാത്രം

ഉത്തരവാദിത്വം!

പ്രമേഹവും,കൊളസ്ട്രോളും,രക്തസമ്മർദ്ദവും കൃത്യമായി പരിശോധിക്കണം. കണ്ടെത്തിയാൽ മാത്രം പോര കൃത്യമായി ചികിത്സ നൽകണം. രക്തസമ്മർദ്ദമുണ്ടെന്ന് കണ്ടെത്തിയാൽ ഡോക്ടർ മരുന്ന് കഴിക്കാൻ നിർദ്ദേശിച്ചാലുടൻ രോഗി ചോദിക്കുന്നത് ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമല്ലോ എന്നാണ്. ശരീരത്തിലെ ഘടനാപരമായ വ്യത്യാസം കൊണ്ടു പ്രകടമാകുന്ന ഒരു അവസ്ഥയാണത്. അത് പനിപോലെ രണ്ടു ദിവസത്തെ മരുന്ന് കഴിച്ചാൽ മാറില്ല. ദീർഘനാൾ കഴിക്കേണ്ടിവരും. സർക്കാർ സംവിധാനത്തിൽ സൗജന്യ ചികിത്സയും മരുന്നും ലഭ്യമാണ്. അതിനാൽ കൃത്യമായി ചികിത്സയെടുക്കേണ്ടത് രോഗിയുടെ മാത്രം ഉത്തരവാദിത്വമാണ്. വ്യായാമം മറന്ന സമൂഹമാണ് ഇന്നത്തേത്. ഹൃദ്രോഗം വന്നശേഷം പേടിച്ച് ഇറങ്ങിയാൽ പോരാ. രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാൻ കഴിയും വിധം മുൻകൂട്ടി വ്യായാമം തുടങ്ങണം. നടത്തം,നീന്തൽ,സൈക്ളിംഗ് എന്നിവ ഏറ്റവും അനുയോജ്യമാണ്. നടത്തമാണ് ഏറ്റവും നല്ലത്. പൊതുസ്ഥലത്ത് നടക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEART
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.