ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ ജോലിക്കായി വന്ന വീട്ടിൽനിന്ന് മൊബൈൽഫോണും 8650രൂപയും മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി.
പൊലീസ് പറയുന്നത്: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവ സമയങ്ങളിൽ തിരക്ക് കൂടുതലുണ്ടാകാറുള്ളതിനാൽ ആലൂവ റൂറൽ എസ്.പി നിർദ്ദേശാനുസരണം ഡിവൈ.എസ് പി. വി.ടി. ഷാജന്റെ നേതൃത്വത്തിൽ പൊലീസ് പ്രട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടുകാരായ തൊഴിലാളികളുടെ ഇടയിൽ സ്മാർട്ട്ഫോൺ വിൽക്കാൻവന്ന തൊഴിലാളിയെ ചോദ്യംചെയ്തപ്പോൾ ചോറ്റാനിക്കരയിലെ ഒരു വീട്ടിൽനിന്ന് ഫോണും പണവും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. മോഷണം നടത്തിയ തമിഴ്നാട് സ്വദേശി ഗോപാലകൃഷ്ണൻ (37), മോഷ്ടിച്ച ഫോൺ വില്പനയ്ക്കായി കൊണ്ടുവന്ന മുഹമ്മ സ്വദേശി മഹേഷെന്ന് ( 39)വിളിക്കുന്ന മണികണ്ഠൻ എന്നിവരെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചോറ്റാനിക്കര സി.ഐ മനോജ്. കെ.എൻ, എസ്.ഐമാരായ റോയി എം.വി, ഷാജി പി.ഇ, അനിൽകുമാർ സി.പി, അഭിജിത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |