ആഭ്യന്തര ഉത്പാദനം ഉയര്‍ത്താന്‍ പുതിയ നയ സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: ഇന്ത്യയിലേക്ക് ആഗോള കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ലാപ്പ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ തുടങ്ങിയ ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. മേക്ക് ഇന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്പനികള്‍ക്ക് ഉത്പാദന ബന്ധിത ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഇറക്കുമതി നിയന്ത്രണം ദീര്‍ഘകാലത്തേക്ക് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം കംപ്യൂട്ടര്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെയും വന്‍കിട ഇലക്ട്രോണിക്സ് ഉത്പാദകരുടെയും സമ്മര്‍ദ്ദം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.
നിലവില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങളുടെ വിപണിയിലെ മേധാവിത്തം ഡെല്‍, എച്ച്,പി, ആപ്പിള്‍, ലെനോ, സാംസംഗ് തുടങ്ങിയ കമ്പനികള്‍ക്കാണ്. രാജ്യത്ത് വില്‍ക്കുന്ന മൂന്നില്‍ രണ്ട് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വിദേശത്ത് നിന്നാണ് എത്തുന്നത്.
ഇന്ത്യന്‍ ഐ.ടി ഹാര്‍ഡ്വെയര്‍ ഉത്പന്ന വിപണി
2000 കോടി ഡോളര്‍
ആഭ്യന്തര ഉത്പാദനം
500 കോടി ഡോളര്‍
കമ്പനികള്‍ക്ക് ആനുകൂല്യപ്പെരുമഴ
ഡിജിറ്റല്‍ ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ 201 കോടി ഡോളറിന്റെ ആനുകൂല്യങ്ങളാണ് ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ കമ്പനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആഗോള സ്ഥാപനങ്ങളായ എയ്സര്‍, ഡെല്‍, എച്ച്.പി, ലെനോവ തുടങ്ങിയവര്‍ ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |