പെരുമ്പാവൂർ: നിരന്തര കുറ്റവാളിയായ കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലാലു (29 )വിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രർ ജയിലിലടച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, പെരുമ്പാവൂർ, ഊന്നുകൽ, കണ്ണൂർ ടൗൺ, തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച, അടിപിടി, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കുറുപ്പംപടി പൊലീസ് ഇൻസ്പെക്ടർ വി.എം കേഴ്സന്റെ നേതൃത്വത്താൽ അസി. സബ് ഇൻസ്പെക്ടർ സി.എ. നിയാസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, എം.ആർ. രജിത്ത്, പി.എച്ച്. റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |