SignIn
Kerala Kaumudi Online
Thursday, 23 January 2025 10.22 AM IST

'ആരാണ് അനുമതി നൽകിയത്, എന്ത് നടപടിയെടുത്തു?'; റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി

Increase Font Size Decrease Font Size Print Page
cpm

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുയോഗം നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും പരാമർശം. വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സിപിഎം നടപടിക്കെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹർജി പരിഗണിച്ച കോടതി, ആരാണ് ഇത്തരത്തിൽ അനുമതി നൽകിയതെന്ന് ചോദിച്ചു. യാതൊരു കാരണവശാലും റോഡുകൾ കെട്ടിയടക്കരുതെന്ന് കോടതി മുൻ ഉത്തരവുകളിൽ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അനുമതി കൊടുക്കുന്നത് ആരാണെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്തത് ആരൊക്കെയാണ്? അവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതായി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

'കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങൾ നടത്താൻ അധികാരം കിട്ടുന്നത്. സർക്കാർ എന്തുകൊണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല. എറണാകുളത്തടക്കം സിപിഎം സമ്മേളനങ്ങളുടെ പേരിൽ വഴിയോരങ്ങളിൽ അടക്കം രാത്രി ദീപാലങ്കാരമാണ്. ഇതിനൊക്കെ വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണെന്നും കോടതി ചോദിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വഞ്ചിയൂരിൽ സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡ് കെട്ടിയടച്ച് ദിവസം മുഴുവൻ യാത്രക്കാരെ വലച്ച സംഭവം വലിയ ചർച്ചയായിരുന്നു. ജില്ലാ കോടതിയും നിരവധി കീഴ് കോടതികളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഉൾപ്പെടെയുള്ള, അനവധി പേർ സദാ വന്നുപോകുന്ന റോഡിലാണ് ദിവസം മുഴുവൻ നീണ്ടുനിന്ന ഈ നിയമലംഘനം നടന്നത്.

അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയിൽ കുടുങ്ങേണ്ടി വന്നവരിൽ സ്‌കൂൾ കുട്ടികളും രോഗികളും കോടതികളിൽ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനു തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവും അവിടെ നടന്നു. സംഭവത്തിൽ വിമർശനം ഉയർന്നതോടെ കണ്ടാലറിയാവുന്ന അഞ്ഞൂറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

TAGS: CPM, HIGHCOURT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.