കൊച്ചി : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയിരിക്കുന്നത്. നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ഹർജിയിൽ ആരോപിക്കുന്നു.
മറച്ചുവയ്ക്കലിലൂടെ വോട്ടർമാരിൽ തെറ്റായ സ്വാധിനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്കയുടെ ങാഗത്ത് നിന്ന് ഉണ്ടായത്. നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി എന്നത് മുൻനിറുത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം എന്നാണ് ഹർജിയിലെ പ്രധാന വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |