കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്ക്. ഇന്നലെ ലോവർ സൗത്ത് വസീറിസ്ഥാനിൽ അസം വർസാക് ബസാറിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനം. ശരീരത്തിൽ സ്ഫോടക വസ്തു ഘടിപ്പിച്ച അക്രമി വിശ്വാസികൾക്കൊപ്പം കയറിക്കൂടുകയായിരുന്നു. ജാമിയത്ത്-ഇ-ഉലമ ഇസ്ലാം (ജെ.യു.ഐ ) പാർട്ടിയുടെ പ്രാദേശിക നേതാവ് അബ്ദുള്ള നദീമും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനി താലിബാൻ ആകാമെന്ന് കരുതുന്നു. കഴിഞ്ഞ മാസം ഖൈബർ പക്തൂൻഖ്വയിലെ നൗഷേരയിൽ മദ്രസയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |