SignIn
Kerala Kaumudi Online
Monday, 17 March 2025 5.31 PM IST

കടിയിൽ വില്ലൻ വളർത്തുപൂച്ച, 2024ൽ കടിയേറ്റത് അഞ്ചു ലക്ഷത്തിലേറെ പേർക്ക്

Increase Font Size Decrease Font Size Print Page

cat

കോലഞ്ചേരി: മനുഷ്യർക്ക് കൂടുതൽ കടിയേൽക്കുന്നത് വളർത്തുപൂച്ചകളിൽ നിന്ന്. 2024ൽ 5,02,402 പേർക്കാണ് പൂച്ചയുടെ കടിയേറ്റത്. 3,16,793 പേർക്ക് നായ്‌ക്കളുടെ കടിയുമേറ്റു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പെടുക്കുന്നവരുടെ കണക്കാണിത്. യഥാർത്ഥ കണക്ക് ഇതിലേറെയാകും.

കൊവി​ഡി​നു ശേഷം കൂടുതൽ പേർ പൂച്ചകളെ വളർത്താൻ തുടങ്ങിയതാണ് കടിയേൽക്കുന്നവരുടെ എണ്ണം കൂടാൻ കാരണമെന്ന് മൃഗസംരക്ഷണ വിദഗ്ദ്ധർ പറയുന്നു. 2014ൽ 94,971 പേർക്കാണ് പൂച്ചയുടെ കടിയേറ്റത്.

ക‌ടി​യൻ നായ്‌ക്കളിൽ 95 ശതമാനവും വളർത്തുന്നവയാണ്. ലാളി​ക്കുമ്പോഴോ മരുന്ന് കൊടുക്കുമ്പോഴോ അറിയാതെ ഏൽക്കുന്ന ദംശനങ്ങളും പോറലുകളുമായാണ് വാക്‌സിനേഷനു വേണ്ടി​ അധി​കം പേരുമെത്തുന്നത്. ആക്രമി​ച്ച് കടി​ക്കുന്നത് കുറവാണ്.

തെരുവ് നായയാണോ വളർത്തുന്നവയാണോ കൂടുതൽ കടിക്കുന്നത് എന്നതിൽ ആരോഗ്യവകുപ്പ് ഡയറക്ടറേ​റ്റിൽ കൃത്യമായ കണക്കില്ല. വളർത്തുമൃഗങ്ങൾക്ക് പുറമെ നീർനായ, കാട്ടുപൂച്ച, കുറുക്കൻ, വവ്വാൽ, മുയൽ, ആട് എന്നീ ജീവികളുടെ കടിയേറ്റാലും പേവിഷ വാക്സിൻ എടുക്കാറുണ്ട്.

വർഷം.............നായ കടിച്ചവർ......പൂച്ച കടിച്ചവർ.........പേവിഷബാധയേറ്റ് മരിച്ചവർ

 2020.......................1,60,483..................2,25,154......................................05

 2021...................... 2,21,379..................3,37,008......................................11

 2022.......................2,88,866..................3,99,984......................................27

 2023.......................3,06,427..................4,77,946......................................25

 2024.......................3,16,793..................5,02,402......................................26

TAGS: CAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.