ചേർത്തല : നാലുവയസുകാരിയെ മൂന്നുവർഷം പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ 110വർഷം തടവിനും ആറുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടിൽ രമണനെ (62) ആണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി 110വർഷം തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി.
2021ലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടും മറച്ചുവെച്ച പ്രതിയുടെ ഭാര്യയെയും കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ വിചാരണ സമയത്ത് ഇവർ കിടപ്പിലായതിനെ തുടർന്ന് കേസ് വിഭജിച്ചു നടത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.ബീനാകാർത്തികേയൻ,അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |