SignIn
Kerala Kaumudi Online
Sunday, 20 April 2025 12.02 AM IST

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 85 മരണം  നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 200ലധികം കുട്ടികൾ

Increase Font Size Decrease Font Size Print Page
e

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 85ലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 506 പേർ കൊല്ലപ്പെട്ടു. ഇതിൽ 200ഉം കുട്ടികളാണ്. 900 ലേറെ പേർക്ക് പരിക്കേറ്റു. അതിനിടെ തെക്കൻ ഗാസയിൽ നിന്ന് ഹമാസ് തൊടുത്തുവിട്ട മൂന്ന് റോക്കറ്റുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പൂർണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചെന്ന് വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലപ്പെട്ടവരിൽ ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ അഭയാർത്ഥി ഏജൻസിയിലെ അഞ്ച് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഏജൻസി മേധാവി ഫിലിപ്പ് ലസാരിനി അറിയിച്ചു. ഗാസയുടെ വടക്ക് തെക്ക് ഭാഗത്ത് ഇസ്രയേൽ കര പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഭാഗിക ബഫർ സൃഷ്ടിച്ചു വരികയാണെന്ന് സൈന്യം അറിയിച്ചു.

ഒന്നാം ഘട്ട വെടിനിറുത്തലിന്റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുമ്പോൾ മറിച്ചാണെന്ന് ഹമാസും പറയുന്നു.

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. തങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെയാണ് ചർച്ച പിരിഞ്ഞത്. പിന്നാലെയായിരുന്നു ഗാസയിലെ കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണം. അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ആക്രമണത്തിന് ഉത്തരവാദി ഹമാസെന്നാണ് അമേരിക്കയുടെ ആരോപണം.

ശത്രുക്കളോട് ദയ കാട്ടില്ലെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറയുന്നു. ഗാസ പൂർണമായി ഒഴിപ്പിക്കണമെന്ന ഡോണാൾഡ്‌ ട്രംപിന്റെ നിലപാട് വന്നതും ഇതിനെ അറബ് രാജ്യങ്ങൾ തള്ളിയതും വെടിനിറുത്തൽ കാലത്തായിരുന്നു. രണ്ടു മാസത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും ഗാസ വിലാപ ഭൂമി ആകുമ്പോൾ ഇനിയൊരു സമാധാന ശ്രമത്തിന് ആര് മുൻകയ്യെടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

സമാധാനം ഇല്ലാതാക്കുന്നു: മാക്രോൺ

ഗാസയിൽ വീണ്ടും ആക്രമണം നടത്തിയ ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇത് സമാധാന ശ്രമങ്ങളെ പിറകോട്ട് നയിക്കുന്നതാണ്. ക്രൂരത ഉടൻ അവസാനിപ്പിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.

ഹൂതികളെ ഉന്മൂലനം

ചെയ്യും: ട്രംപ്

യമൻ ആസ്ഥാനമായ ഹൂതി വിമതരെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ പ്രസ്താവന പങ്കുവെച്ചത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.