നേമം: എം.വിൻസെന്റ് എം.എൽ.എയുടെ ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഒരാളെ നേമം പൊലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതിയ്ക്കായി തിരച്ചിൽ ശക്തമാണ്. പാപ്പനംകോട് എസ്റ്റേറ്റ് അരുവാക്കോട് സ്വദേശി സുഭാഷ് (48)ആണ് പിടിയിലായത്. എം.എൽ.എയുടെ ഡ്രൈവർ വിനോദും സുഹൃത്ത് ബാലരാമപുരം കൊടിനട സ്വദേശി അഖിലുമാണ് ആക്രമണത്തിന് ഇരയായത്. പ്രതി കാപ്പ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പാപ്പനംകോട് എസ്റ്റേറ്റ് ജംഗ്ഷനിലെ തട്ടുകടയ്ക്ക് സമീപം രാത്രി 7ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ വിനോദും അഖിലും ചായ കുടിക്കാനായി ഇറങ്ങി.
ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി സുഭാഷ് ഇവരോട് തർക്കിക്കുകയും വിനോദിനെയും അഖിലിനെയും മർദ്ദിക്കുകയുമായിരുന്നു. വിനോദിന്റെ ഉടുപ്പ് വലിച്ചു കീറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തു. അക്രമണത്തിനിടെ വിനോദിന്റെ ഫോണും നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |