SignIn
Kerala Kaumudi Online
Wednesday, 30 July 2025 12.53 AM IST

ഗംഭീരം ഗുജറാത്ത്

Increase Font Size Decrease Font Size Print Page
d

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 38 റൺസിന്റെ ജയം നേടി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിലേക്ക് വളരെയടുത്തു. സ്വന്തം തട്ടകത്തിൽ

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 224  റൺസ് എന്ന വമ്പൻ ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ സൺറൈസേഴ്‌സ് ഹൈദാരാബാദിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസേ നേടാനായുള്ളൂ. ഒരുഘട്ടത്തിൽ വിജയപ്രതീക്ഷയുയർത്തിയെങ്കിലും പിന്നീട് ഗുജറാത്ത് ബൗളർമാർ പിടിമുറുക്കി. 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്‌ണയാണ് കൂടുതൽ മികച്ച് നിന്നത്. പർ‌പ്പിൾക്യാപ്പും അദ്ദേഹത്തിന് നേടാനായി. സിറാജും 2 വിക്കറ്റ് നേടി. 41 പന്തിൽ 74 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹെൻറിച്ച് ക്ലാസ്സൻ (23),നിതീഷ് കുമാർ റെഡ്ഡി(പുറത്താകാതെ 21), ട്രാവിസ് ഹെഡ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

 ക്യാപ്ടൻ ശുഭ്‌മാൻ ഗിൽ ( 38 പന്തിൽ 76), ജോസ് ബട്ട്‌ലർ (37 പന്തിൽ 64) എന്നിവ‌ർ അ‌ർദ്ധ സെഞ്ച്വറി നേടി ഗുജറാത്ത് ഇന്നിംഗ്‌സിലെ മുന്നണിപ്പോരാളികളായി. 23 പന്തിൽ 48 റൺസ് നേടിയ ഓപ്പണർ സായി സുദർശനും മികച്ച പ്രകടനം കാഴ്ചവച്ചു. വാഷിംഗ്‌ടൺ സുന്ദർ (21) ഭേദപ്പെട്ട പ്രകടനം നടത്തി. വീണുകിട്ടിയ ഒരാഴ്‌ചത്തെ അവധി മാലിദ്വീപിൽ പോയി ആഘോഷിച്ച ശേഷം തിരിച്ചെത്തിയ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച ബാറ്റിംഗാണ് ഗുജറാത്ത് പുറത്തെടുത്തത്.
മുഹമ്മദ് ഷമി എറിഞ്ഞ മൂന്നാം ഓവറിൽ അ‌ഞ്ച് ഫോറുകൾ നേടി സുദർശൻ നയം വ്യക്തമാക്കി.
അടുത്ത ഓവറിൽ ഹൈദരാബാദ് ക്യാപ്ടൻ കമ്മിൻസിന്റെ ആദ്യ രണ്ട് പന്തുകളും ഗിൽ ബൗണ്ടറി കടത്തി. 4 ഓവറിൽ ഗുജറാത്ത് 50 കടന്നു. പവർപ്ലേയിൽ ഗുജറാത്ത് നേടിയത് വിക്കറ്റ് നഷ്ടമില്ലാതെ 82 റൺസാണ്. സൺറൈസേഴ്‌സ് ബൗളർമാർ വഴങ്ങിയത് 13 ഫോറും 2 സിക്സും. പവർപ്ലേയ്ക്ക് ശേഷം തൊട്ടടുത്ത ഓവറിൽ സ്പിന്നർ സീഷൻ അൻസാരിയെക്കൊണ്ടുവന്ന് കമ്മിൻസ് കൂട്ട് കെട്ട് പൊളിച്ചു. സായി‌യെ വിക്കറ്റ് കീപ്പർ ക്ലാസ്സന്റെ കൈയിൽ എത്തിച്ചാണ് സീഷൻ ഹൈദരാബാദിന് ബ്രേക്ക് ത്രൂനൽകിയത്. 41 പന്തിൽ 87 റൺസിന്റെ കൂട്ടുകെട്ടാണ് ഗില്ലും സുദർശനും ഉണ്ടാക്കിയത്. തുടർന്നെത്തിയ ബട്ട്‌ലറും ഗില്ലിനൊപ്പം പിടിച്ചു നിന്നതോടെ ഗുജറാത്ത് സ്കോറിംഗ് അനായാസമായി തുടർന്നു. ബട്ട്‌ലർ ഗില്ലിനൊപ്പം 37 പന്തിൽ 62 റൺസിന്റെയും തുടർന്ന് സുന്ദറിനൊപ്പം 34 പന്തിൽ 57 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറിൽ സുന്ദറിനേയും, രാഹുൽ തെവാത്തിയയേയും (6), റാഷദ് ഖാനേയും (0) ജയദേവ് ഉനദ്‌കട് പുറത്താക്കി.

ട്വന്റി-20യിൽ ഏറ്റവും വേഗം 2000 റൺസ് തികയക്കുന്ന രണ്ടാമത്തെ താരമായി സായി സുദർശൻ. 54 ഇന്നിംഗ്‌സുകളിൽ നിന്നാണ് സായി 2000 കടന്നത്. ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ.

4000- ഐ.പി.എല്ലിൽ ഏറ്റവും വേഗം 4000 റൺസ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി ജോസ് ബട്ട്‌ലർ.

അഹാസ് അതിമനോഹരം

കോട്ടയം:ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ ജോർജിയൻ ഗ്രാൻഡ് മാസ്റ്റർ സനികിഡ് സെ ടൊർനികോയെ സമനിലയിൽ തളച്ച് എട്ടാം ക്ലാസുകാരൻ തൃശൂർ സ്വദേശി അഹാസ്. ഇ.യു. നാല് കളിയിൽ നിന്ന് അഹാസിന് മൂന്നര പോയിന്റുണ്ട്.

മൂന്നാം റൗണ്ടിൽ ആലപ്പുഴയുടെ യുവതാരം സഫൽ ഫാസിൽ തമിഴ്നാട് ഗ്രാൻഡ് മാസ്റ്റർ ആർ.ആർ. ലക്ഷ്മണിനെ അട്ടിമറിച്ചു. സഫലിന് മൂന്ന് പോയിന്റുണ്ട്. നാലു റൗണ്ട് പിന്നിട്ടപ്പോൾ ടോപ് സീഡ് അർമേനിയയുടെ ഗ്രിഗോറിയൻ കരൻ, ജോർജിയയുടെ ലെവാൻ പൻറ്റ്‌സുല,ഇന്തോനേഷ്യയുടെ വനിതാ ഗ്രാൻഡ്‌ മാസ്റ്റർ എസ്.ഡി തെരേസ, ഇന്ത്യയുടെ വി.എ രാജേഷ് എന്നിവർ നാല് പോയിന്റോടെ മുന്നിട്ട് നിൽക്കുന്നു.

ത്രില്ലിംഗ് ഡ്രോ

ബാഴ്‌സലോണ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഒന്നാം പാദ സെമിയിൽ 21മിനിട്ടിിടെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ഇന്റർമിലാനെ ഒടുവിൽ 3-3ന് സമനിലയിൽ തളച്ച് ബാഴ്‌സലോണ. ഡെൻസൽ ഡംഫ്രിസ് മിലാനായി രണ്ട് ഗോളുകൾ നേടി. മാർകസ് ടുറാം ഒന്നാം മിനിട്ടിലും ഡംഫ്രിസ് 21-ാം മിനിട്ടിലും നേടിയ ഗോളിലാണ് ഇന്റർ തുടക്കത്തിലേ ലീഡെടുത്തത്. എന്നാൽ ബാഴ്‌സയ്ക്കാിയി യുവ വി‌സ്മയം ലമീൻ യമാൻ 24-ാം മിനിട്ടിലും ഫെറാൻ ടോറസ് 38-ാം മിനിട്ടിലും ഗോൾ നേടി. 63-ാം മിനിട്ടിൽ ഡംഫ്രിസിലൂടെ വീണ്ടും ഇന്റർ മുന്നിലെത്തി. എന്നാൽ 65-ാം മിനിട്ടിൽ ഇന്റർ ഗോളി യാൻ സോമ്മറിനറെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെ ബാഴ്‌സ സമനില പിടിക്കുകയായിരുന്നു. ബാഴ്സയ്ക്കായി 100-ാം മത്സരിച്ച യമാൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. യമാലിന്റെ രണ്ട് ഷോട്ടുകളാണ് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത്.

TAGS: NEWS 360, SPORTS, GUJARAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.