പൊന്നാനി: പൊന്നാനി താലൂക്കിൽ നെൽകൃഷിക്ക് ശേഷം മത്സ്യകൃഷിക്ക് ഒരുങ്ങുകയാണ് കോൾനിലങ്ങൾ. വർഷത്തിൽ ഒരിക്കലേ കോൾ നിലങ്ങളിൽ നെൽകൃഷി സാദ്ധ്യമാകൂ. ഡിസംബർ മുതൽ മേയ് വരെ നീളുന്നതാണ് കോൾകൃഷി. മഴക്കാലങ്ങളിലാണ് മത്സ്യക്കൃഷിക്ക് തുടക്കമാവുക. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മത്സ്യകൃഷി തകൃതിയായി നടക്കും. സർക്കാരിന്റെ ഒരു നെല്ലും മീനും പദ്ധതിയടക്കമുള്ളവ കർഷകർക്ക് ഏറെ പ്രാത്സാഹനമാവുന്നുണ്ട്.
പ്രധാനമായും കട്ട്ള, രോഹു, മൃഗാൾ, ഗ്രാസ്‌കാർപ്പ് തുടങ്ങിയ മത്സ്യങ്ങളാണ് പദ്ധതി പ്രകാരം വളർത്തുക. പൊന്നാനി താലൂക്ക് പരിധിയിൽ പ്രധാനമായും വെളിയങ്കോട്, നന്നംമുക്ക്, ആലങ്കോട്, എടപ്പാൾ, പെരുമ്പടപ്പ് പഞ്ചായത്തുകളിലാണ് മത്സ്യകൃഷി നടക്കുന്നത്. കർഷകർക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നൽകും.ഹെക്ടറിന് 3000 മത്സ്യകുഞ്ഞുങ്ങൾ വരെ ലഭിക്കും. വലിയ രീതിയിൽ തീറ്റ കൊടുക്കേണ്ടതില്ല. തീറ്റ കൂടുതൽ നൽകിയാൽ മത്സ്യങ്ങൾക്ക് കൂടുതൽ തൂക്കം ലഭിക്കും.
ബണ്ട് തകർച്ചയും കാലം തെറ്റിയുള്ള മഴയും തിരിച്ചടി നൽകാറുണ്ടെന്നതിനാൽ കോൾക്കൃഷിയിൽ നഷ്ടസാദ്ധ്യത ഏറെയാണ്. ഇത്തരത്തിലുണ്ടാവുന്ന നഷ്ടം നികത്താനും മത്സ്യക്കൃഷി കർഷകർക്ക് സഹായകമാവുന്നുണ്ട്.
വെല്ലുവിളികളേറെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |