SignIn
Kerala Kaumudi Online
Friday, 25 July 2025 4.52 PM IST

യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി

Increase Font Size Decrease Font Size Print Page

k

മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട് ഏഴിന് ചേരുന്ന ഓൺലൈൻ മീറ്റിംഗിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ പങ്കെടുക്കും.

സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ഉടൻ പിൻവലിച്ച് പരസ്യമായി പിന്തുണ അറിയിക്കണമെന്ന് അൻവറിന് മുന്നിൽ ഉപാധി വച്ചിട്ടുണ്ട്. മറ്റു

വഴികളില്ലാത്തതിനാൽ അൻവർ വഴങ്ങുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.

തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം ഇന്ന് നിലമ്പൂരിൽ ചേരുന്നുണ്ട്. ഇതിനു ശേഷം അൻവർ തീരുമാനം വ്യക്തമാക്കും. ഇന്നലെ അൻവറുമായി ബന്ധപ്പെട്ട് മാരത്തോൺ ചർച്ചകളാണ് യു.ഡ‌ി.എഫിൽ നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർ നേരിട്ടും ഫോൺ മുഖാന്തിരവും പലവട്ടം ചർച്ചകൾ നടത്തി. അൻവറിനോട് അയയേണ്ടന്ന നിലപാടിലാണ് വി.ഡി. സതീശൻ.

കോഴിക്കോട് വച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നിശ്ചയിച്ച ചർച്ച നടക്കാതെ വന്നതോടെ അൻവർ പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ്. ചർച്ചകൾക്ക് സമയം വേണമെന്ന ലീഗ് നിലപാടിൽ വൈകിട്ട് വരെ കാത്തുനിന്ന അൻവർ പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡ‌ി. സതീശനെതിരെ ആഞ്ഞടിച്ചു. വ്യക്തിപരമായ വിമർശനങ്ങളടക്കം അൻവർ അതിരു കടന്നു. ഇതോടെ അൻവറിനോട് അടുപ്പം സൂക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളും പിൻവലിഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്നതിൽ പി.വി. അൻവർ തീരുമാനം പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അതേ സമയം,അൻവറിനെ കണ്ടാൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജി വയ്ക്കുമെന്ന് വി.ഡി.സതീശൻ അറിയിച്ചെന്നും , നിസ്സഹായനായ കെ.സി.വേണുഗോപാൽ തുടർന്ന്

കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും അൻവർ ആരോപിച്ചു.

പിണറായിസത്തെ നേരിടലല്ല മറിച്ച് അൻവറിനെ ഒതുക്കാനാണ് ശ്രമം. ഒന്നുകിൽ തന്നെ ടി.പി.ചന്ദ്രശേഖരനാക്കുക അല്ലെങ്കിൽ മഅദ്നിയാക്കുക. തന്നെ ഒറ്റയടിക്ക് വെട്ടിക്കൊല്ലണോ അതോ ജയിലലടച്ച് ഇഞ്ചിഞ്ചായിട്ട് കൊല്ലണോ എന്നാണ് സതീശൻ ചിന്തിക്കുന്നതെന്നും അൻവർ ആരോപിച്ചു.

നിലമ്പൂരിൽ മത്സരിക്കും: തൃണമൂൽ

മലപ്പുറം: പി.വി. അൻവറിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം. ഇന്ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യു.ഡി.എഫ് അവഗണിച്ചു. ഇനി യു.ഡി.എഫ് നേതൃത്വം മുൻകൈയെടുത്ത് ചർച്ച നടത്തി സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചാൽ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാവൂ എന്നും യോഗം അഭിപ്രായപ്പെട്ടു. മത്സരിക്കണോ എന്നതിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് അൻവർ പറ‍‌ഞ്ഞു.

TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.