തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ വീണ്ടും പരിശോധിക്കും.
ഇന്നലെ രാത്രി പത്തരയോടെ വി എസിന്റെ മകൻ അരുൺ കുമാർ അച്ഛന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. "അച്ഛന്റെ സ്ഥിതി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങൾ വച്ച് ഡോക്ടർമാർ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കൽ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദൻമാഷും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ വന്ന് വിവരങ്ങൾ അന്വേഷിക്കുകയുണ്ടായി. എല്ലാവരോടും നന്ദി അറിയിക്കുകയാണ്."- എന്നായിരുന്നു അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് വി എസിനെ തിരുവനന്തപുരം പട്ടത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ സംയുക്തമായാണ് ചികിത്സിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |