തൃശൂർ: സംസ്ഥാനതലത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ ബസ് സർവീസുകൾ ഈ മാസം എട്ടിന് നിറുത്തിവയ്ക്കുമെന്ന് ബസുടമസ്ഥ കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.എസ്. പ്രേംകുമാർ. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കിനൽകുക, അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ ലഭ്യമാക്കുകയും വിദ്യാർത്ഥിനിരക്ക് കാലോചിതമായി വർദ്ധിപ്പിക്കുകയും ചെയ്യുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ- ചലാൻ വഴി പിഴ ചുമത്തുന്നത് പിൻവലിക്കുക, വില പിടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെ.ബി. സുരേഷ്, വി.എസ്. പ്രദീപ്, കെ.കെ. സേതുമാധവൻ, ബിബിൻ ആലപ്പാട് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |