തിരുവനന്തപുരം: ഭരണാധികാരി,പാർലമെന്റേറിയൻ,അഭിഭാഷകൻ,സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി .വി പത്മരാജൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവർത്തനം മുതൽ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ വരെ എത്തിയ അദ്ദേഹം മൂന്നുതവണ മന്ത്രിയായി. ഇടപെടുന്ന വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികച്ച അഭിഭാഷകന്റെ ചാതുര്യം കാണിച്ചിരുന്നു.
രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ നിൽക്കുമ്പോഴും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ആരംഭിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഈയടുത്ത ദിവസം അതിന്റെ ഭാരവാഹികൾ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു ആ ക്ഷണത്തിനു പിന്നിൽ. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |