SignIn
Kerala Kaumudi Online
Sunday, 03 August 2025 10.00 PM IST

ഈ നമ്പറില്‍ വിളിച്ച് വായില്‍ തോന്നിയത് പറഞ്ഞാല്‍ പൊലീസിന്റെ 'സ്വഭാവമറിയും'; കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ് 

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് അടിയന്തര ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവശ്യക്കാര്‍ക്ക് സേവനം ഉറപ്പുവരുത്തുന്നതിന് പൊലീസ് ആസ്ഥാനത്ത് 112 (Emergency Response Support System) എന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം 24 മണിക്കുറും പ്രവര്‍ത്തനസജ്ജമാണ്.

112 സേവനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നുമുണ്ടാകുന്ന നിരുത്തരവാദിത്തപരമായ സമീപനങ്ങള്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെയാണ് ബാധിക്കുന്നതെന്നും പൊലീസ് പറയുന്നു.

സഭ്യമല്ലാത്തതും അനാവശ്യവുമായ നിരവധി കോളുകളാണ് 112ലേക്ക് ദൈനംദിനം വരുന്നത്. ഇത്തരത്തില്‍ സേവനങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുന്നതിലൂടെ അടിയന്തിരസഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കേണ്ട സഹായം വൈകുന്നതിനോ നഷ്ടപ്പെടുന്നതിനോ കാരണമാകാം. അടിയന്തിരഘട്ടങ്ങളില്‍ പോലീസിനെ ബന്ധപ്പെടാനുള്ള ഇത്തരം സേവനങ്ങളുടെ ദുരുപയോഗം ശിക്ഷാര്‍ഹമാണ്. ആയതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.

TAGS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.