തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി കൗൺസിലർമാർ പിഴ അടച്ച് രാജിവച്ച് സമൂഹത്തിനോട് മാപ്പു പറയണമെന്ന് മേയർ എം.കെ.വർഗീസ്. കോർപറേഷൻ കൗൺസിലിനും മേയർ എന്ന നിലക്ക് തനിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വലിയ അപവാദ പ്രചാരണം ഈ വിഷയത്തിൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. 3 വർഷം, മാസം തോറും ചുരുങ്ങിയത് 7.5 ലക്ഷം രൂപ വീതം കോർപറേഷന് നഷ്ടം വന്നിരുന്നു. തുടർന്ന് നഷ്ടം വരാതിരിക്കാൻ നിയമാനുസൃതം ലൈസൻസിയെ ഏല്പിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കികൊണ്ടുള്ള ചരിത്രപരമായ വിധിയാണ് ഹൈക്കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |