നിർമ്മാണം സെപ്തംബറിൽ ആരംഭിക്കും
തിരുവനന്തപുരം: വിമാനത്താവളത്തിലെ വികസന പദ്ധതികൾക്ക് തുടക്കമാവുന്നു.1300കോടി ചെലവിൽ അദാനി പ്രഖ്യാപിച്ച 'പ്രോജക്ട് അനന്ത'യിലെ 600കോടിയുടെ പദ്ധതികൾക്ക് കരാറായി. അന്താരാഷ്ട്ര ടെർമിനലിലെ ഏപ്രൺ പുനഃനിർമ്മാണം, ഡ്രെയിനേജുകളുടെ പുനഃനിർമ്മാണം,ആഭ്യന്തര ടെർമിനലിൽ കൂടുതൽ ചെക്ക് ഇൻ കൗണ്ടറുകളുടെ നിർമ്മാണം,നോളഡ്ജ് സെന്റർ നിർമ്മാണം എന്നിവയ്ക്കാണ് കരാറായത്. ഇൻഫ്രാസ്ട്രക്ചർ,സിവിൽ കൺസ്ട്രക്ഷൻ കമ്പനിയായ ഐ.ടി.ഡിക്കാണ് കരാർ ലഭിച്ചത്. ഉപകരാർ ലഭിച്ചത് ഊരാളുങ്കലിനും.
2070 വരെയുള്ള യാത്രാവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസിപ്പിക്കുന്നത്.നിലവിൽ അഞ്ച്ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെർമിനൽ 18ലക്ഷം ചതുരശ്രയടിയാവും.രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ. വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. മൾട്ടി - ലെവൽ - ഇന്റഗ്രേറ്റഡ് ടെർമിനലിൽ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകൾ,എമിഗ്രേഷൻ - കസ്റ്റംസ് - ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്,ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ,കൊമേഴ്സ്യൽ - അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്,ഫുഡ്കോർട്ട് എന്നിവയുമൊരുക്കും.
84.45കോടി
പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികൾക്കുള്ള ചെലവ്
18300 - തൊഴിലവസരങ്ങൾ വിമാനത്താവള
പ്രവർത്തനത്തിലൂടെ സൃഷ്ടിക്കപ്പെടും
നിർമ്മാണത്തിന് പാരിസ്ഥിതികാനുമതി തേടിയിരിക്കുകയാണ് അദാനി
പരിസ്ഥിതി അനുമതിയുടെ ഭാഗമായുള്ള പൊതുഹിയറിംഗ് ഇന്ന് 10.30ന് ഈഞ്ചയ്ക്കലിലെ എസ്.പി.എസ് കിംഗ്സ്‌വേ ഹോട്ടലിൽ നടക്കും. പ്രദേശവാസികൾക്ക് അവരുടെ അഭിപ്രായമറിയിക്കാം.
വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനൽ. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്) എന്ന രീതിയിലാണ് 'അനന്ത' ടെർമിനൽ നിർമ്മിക്കുക. 2.7കോടി യാത്രക്കാരെയും 0.42മെട്രിക് ടൺ കാർഗോയും ഉൾക്കൊള്ളാനാവുന്ന ടെർമിനൽ പണിതീരാൻ 3വർഷമെടുക്കും.
ടെർമിനൽ നിർമ്മാണത്തിന് പുറമെ അനുബന്ധ കെട്ടിടങ്ങൾ,കാർഗോ കോംപ്ലക്സ്,റൺവേ,ഏപ്രൺ ആൻഡ് ടാക്സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ,റോഡ്,മറ്റു ഗതാഗത സൗകര്യങ്ങൾ എന്നിവയ്ക്കായി 8707കോടിയുടെ വികസന പദ്ധതികളാണ് അദാനി നടപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |