കൊച്ചി: ഉയരുന്ന പ്രവർത്തനച്ചെലവുകളും പ്രതിഭാ ക്ഷാമവും ഡിജിറ്റൽ രംഗത്തെ പ്രതിസന്ധിയും നേരിടാൻ ജപ്പാനിലെ ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ജൂലെസ്റ്റോവാട്ട്സ് ബിസിനസ് സൊല്യൂഷൻസ്(ജെ.2ഡബ്‌ള്യു) നടത്തിയ ജി.സി.സി അഡോപ്ഷൻ സർവേയിലാണിത് കണ്ടെത്തിയത്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ബി.എഫ്.എസ്.ഐ നിർമ്മാണ മേഖലകളിലെ 50-ലധികം ജാപ്പനീസ് സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച സർവേയിൽ ഇന്ത്യയിൽ ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജി.സി.സി) സ്ഥാപിക്കുന്നതിന് ജാപ്പനീസ് കമ്പനികൾക്ക് ഏറെ താത്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, മുംബൈ, ഡെൽഹി-എൻ.സി.ആർ എന്നിവയാണ് മികച്ച സ്ഥലങ്ങളായി കമ്പനികൾ പരിഗണിക്കുന്നത്.
കൊച്ചി ഉൾപ്പെടെയുള്ള രണ്ടാം നിര നഗരങ്ങളോടുള്ള താൽപര്യം അതിവേഗം വളരുകയാണെന്നും സർവേ വൃക്തമാക്കുന്നു. ചെലവ് കുറവും ഉയർന്നുവരുന്ന പ്രതിഭാ ശേഷിയുമാണ് പ്രധാന കാരണങ്ങൾ.
കമ്പനികൾ തൊഴിൽ ശക്തി വികസനത്തിൽ ശക്തമായ ഊന്നൽ നൽകുന്നു, അവരുടെ ഇന്ത്യൻ പ്രവർത്തനങ്ങളിലുടനീളം 60% നൈപുണ്യ വർദ്ധന ലക്ഷ്യമിടുന്നു. പ്രതിവർഷം 1.5 ദശലക്ഷം സയൻസ് ബിരുദധാരികളുടെ ഇന്ത്യയിലെ സമാനതകളില്ലാത്ത വിതരണവും പ്രവർത്തന ചെലവ് 40% വരെ കുറയ്ക്കാനുള്ള സാധ്യതയുമാണ് ജാപ്പനീസ് സ്ഥാപനങ്ങളെ ആകർഷിക്കുന്നത്. കമ്പനികൾ ഗവേഷണ വികസനം, ഓട്ടോമേഷൻ, 24/7 ആഗോള പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നവീകരണ-പ്രേരിത കേന്ദ്രങ്ങൾ നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |