ആലപ്പുഴ: ശബരിമലയിൽ കാണിക്കയായി കിട്ടിയ സ്വർണം പോലും സംരക്ഷിക്കാനാകാത്ത സർക്കാരാണ് അയ്യപ്പസംഗമം നടത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വിമർശിച്ചു. അയ്യപ്പസംഗമം സർക്കാരിന്റെ കാപട്യമാണ്. ആചാരലംഘനം നടത്തി ശബരിമലയെ കലാപഭൂമിയാക്കി, വിശ്വാസികളെ വേദനിപ്പിച്ചവരാണിവർ. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ ബുദ്ധി ഉദിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അധരവ്യായാമമാണ് സർക്കാർ നടത്തുന്നത്. അയ്യപ്പനോടോ ഭക്തരോടോ ഉള്ള സ്‌നേഹമല്ല. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന്റെ പരിപാടിയെന്ന് പറഞ്ഞശേഷം എല്ലാവരെയും ക്ഷണിച്ചത് സർക്കാരാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |