
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 4ന് ചെന്നൈയിലായിരുന്നു അന്ത്യം. ദേശീയ പുരസ്കാര ജേതാവും അന്തരിച്ച നടിയുമായ രാധാമണിയുടെ മകനാണ് അഭിനയ്. 2002ൽ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ജംഗ്ഷൻ (2002), സിങ്കാര ചെന്നൈ (2004, സൊല്ല സൊല്ല ഇനിക്കും (2009),തുപ്പാക്കി (2012), അഞ്ചാൻ (2014) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2002ൽ ഫഹദ് ഫാസിൽ നായകനായെത്തിയ മലയാള ചിത്രം കൈ എത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്പത്തികാവസ്ഥ മോശമായതിനെ തുടർന്ന് ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പെടെയുള്ളവർ സഹായവുമായി എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |