പറവൂർ: വർഷങ്ങളായി അടച്ചിട്ടിരുന്ന പറവൂർ നഗരത്തിലെ ടെമ്പിൾറോഡിലുള്ള രണ്ട് കടകളുടെ പിൻഭാഗത്തെഭിത്തി തുരന്നനിലയിൽ കണ്ടെത്തി. നഗരസഭ അഞ്ചാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനായി മുൻഭാഗത്തെ ഷട്ടർ തുറന്നപ്പോഴാണ് ഇഷ്ടികകൾ വെട്ടിമാറ്റി ഭിത്തിതുരന്നനിലയിൽ കണ്ടത്. കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചിരുന്നെങ്കിലും ഇത് പുന:സ്ഥാപിച്ചതായും ആൾതാമസം ഉള്ളതായും കണ്ടെത്തിയതിനെത്തുടർന്ന് കടഉടമ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കടയിൽ താമസിച്ചിരുന്നത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഒരാളാണെന്നും എന്നാൽ ഇയാളല്ല ഭിത്തിതുരന്നിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. മോഷണത്തിനായി ഭിത്തി തുരന്നതാകാമെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
