
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനങ്ങളാണെന്നും സർക്കാർ അറിയണമെന്നില്ലെന്നും മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണ്. മന്ത്രിതലത്തിൽ ഫയൽ അയയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും താൻ മന്ത്രിയായിരുന്ന സമയത്ത് വന്നിട്ടില്ല.
പ്രതിപക്ഷം പല അന്യായങ്ങളും വിളിച്ചുപറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നു. കുറ്റപത്രം സമർപ്പിക്കുന്നതുവരെ കാത്തിരിക്കണം. സർക്കാരിന്റെ കൈകൾ ശുദ്ധമാണ്. ഇളക്കാൻ പറയാനും പൂശാൻ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ല. താൻ അയച്ച അപകീർത്തി കേസിൽ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നൽകിയിട്ടില്ല. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |