
കിളിമാനൂർ: മഴ പെയ്താൽ കാരേറ്റ് മുതൽ വാമനപുരം പാലം വരെ വള്ളത്തിൽ പോകാം. സംസ്ഥാനപാതയിൽ കാരേറ്റ് മുതൽ വാമനപുരം പാലത്തിന് സമീപം വരെ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെയാണ് റോഡ് വെള്ളക്കെട്ടിലായത്. നഗരൂർ,കല്ലറ,കിളിമാനൂർ,വെഞ്ഞാറമൂട് റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ് ജംഗ്ഷൻ. കാരേറ്റ് - കല്ലറ റോഡ് നിർമ്മാണവും ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ പണി ആരംഭിച്ചങ്കിലും പാതിവഴിയിൽ നിലച്ചു. ഇതുമൂലം ഇത് വഴി ഒലിച്ചുവരുന്ന വെള്ളവും കാരേറ്റ് ജംഗ്ഷനിലാണ് എത്തുന്നത്.ഇതോടെ ഇവിടം കൂടുതൽ വെള്ളത്തിനടിയിലാകും.രാത്രിയിൽ ഇവിടെ തെരുവ് വിളക്കും പ്രകാശിക്കുന്നില്ല.
ആവശ്യങ്ങൾ
അശാസ്ത്രീയമായ നിർമ്മാണം ഒഴിവാക്കി ജലമൊഴുക്ക് തടസപ്പെടാതെ ഓടകൾ നിർമ്മിക്കണം
ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
ഓടകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണം
അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കണം
സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കണം
റോഡ് വെള്ളക്കെട്ടിലായതോടെ അപകടങ്ങളും ഇവിടെ പതിവാണ്.ഓടകളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണം.
മഴ ശക്തമായതോടെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഓടകളിൽ നിന്ന് മാലിന്യവുമായി വെള്ളം കുത്തിയൊലിച്ചെത്തുന്നു
നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവക വയ്ക്കാതെ, കാരേറ്റ് ജംഗ്ഷൻ മുതൽ സമീപത്തെ പെട്രോൾ പമ്പ് വരെ റോഡിന് ഇരുവശത്തുമായി ബൈക്കുകൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |