SignIn
Kerala Kaumudi Online
Wednesday, 26 November 2025 4.49 AM IST

3000 രൂപയ്‌ക്ക് വാങ്ങുന്ന സാധനം വിറ്റിരുന്നത് 30,000 രൂപയ്‌ക്ക്, കസ്റ്റമേഴ്‌സ് ഭായിമാർ, പിന്നെ സംഭവിച്ചത്

Increase Font Size Decrease Font Size Print Page
money

പെരുമ്പാവൂർ: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഒക്കൽ നമ്പിള്ളി ജംഗ്ഷനിലുള്ള മൂന്നുനില കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.

ഒഡീഷയിൽനിന്ന് ട്രെയിനിൽ ആലുവയിൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. ഒക്കലിലുള്ള മുറിയിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽനിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്ക് വില്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്‌പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, വിനിൽബാബു, വിഷ്ണു, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ. നിഷാദ്, സിബിൻ സണ്ണി, കെ.ആർ. ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

TAGS: CASE DIARY, MONEY, CUSTOMERS, BENGALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.