കൊട്ടാരക്കര: അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം കൊട്ടാരക്കര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നടന്ന തിരഞ്ഞെടുപ്പ് പോരാട്ടം അപ്രതീക്ഷിത ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായി. മുൻ അദ്ധ്യക്ഷന്മാരിൽ പലരും സംവരണ മതിലിൽ തട്ടി വീണപ്പോൾ, ചിലർ വാർഡുമാറി ജയിച്ചുകയറി. മറ്റുചിലർ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കളം വിട്ടു.
നഗരസഭയിൽ 'ചെയർമാൻമാരുടെ' പോരാട്ടം
കൊട്ടാരക്കര നഗരസഭയിൽ കഴിഞ്ഞ ഭരണസമിതിയിൽ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മൂന്ന് പ്രമുഖർ, എ. ഷാജു, എസ്.ആർ.രമേശ്, അഡ്വ.കെ.ഉണ്ണികൃഷ്ണമേനോൻ എന്നിവർ വീണ്ടും അദ്ധ്യക്ഷസ്ഥാനം മോഹിച്ചവരായിരുന്നു. എന്നാൽ നഗരസഭാ അദ്ധ്യക്ഷ പദവി വനിതകൾക്കായി സംവരണം ചെയ്തതോടെ ഇവരുടെ മോഹങ്ങൾ വിഫലമായി. ഇതിലും വിചിത്രമായത് നിലവിലെ അദ്ധ്യക്ഷൻ അഡ്വ. ഉണ്ണികൃഷ്ണമേനോന്റെ പിന്മാറ്റമായിരുന്നു. തന്റെ വാർഡ് വനിതാ സംവരണമായതോടെ അദ്ദേഹം കുലശേഖരനല്ലൂർ വാർഡിൽ പ്രചാരണം തുടങ്ങിയെങ്കിലും കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി എ.ഷാജുവിനെ പാർട്ടി ചെയർമാൻ നേരിട്ടെത്തി പ്രഖ്യാപിച്ചതോടെ ഉണ്ണികൃഷ്ണമേനോന് മത്സരരംഗത്തുനിന്ന് പിന്മാറേണ്ടി വന്നു. അതേസമയം, വാർഡ് മാറി മത്സരിച്ച എ.ഷാജുവും എസ്.ആർ.രമേശും മികച്ച വിജയം നേടി.
പഞ്ചായത്തുകളിൽ വിജയവും ഭരണനഷ്ടവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |