
ന്യൂഡൽഹി: രാജസ്ഥാനിലെ അജ്മേർ ഷരീഫ് ദർഗയ്‌ക്ക് ചാദർ (ശവകുടീരത്തിന് മുകളിൽ വിരിക്കുന്ന ആചാരപരമായ വസ്ത്രം) നൽകുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വാർഷിക ഉറൂസിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രധാനമന്ത്രി ചാദർ നൽകുന്നത്. കഴിഞ്ഞ ഡിസംബർ 22ന് പ്രധാനമന്ത്രിക്കു വേണ്ടി കേന്ദ്ര മന്ത്രി കിരൺ റിജിജു അജ്മേറിലെത്തി ചാദർ കൈമാറിയിരുന്നു. ചടങ്ങ് ഇതിനോടകം നടന്നുകഴിഞ്ഞ സാഹചര്യത്തിൽ ഹർജി അപ്രസക്തമായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി പരിശോധിക്കേണ്ട വിഷയമല്ലെന്നും കൂട്ടിച്ചേർത്തു. ശിവക്ഷേത്രം തകർത്താണ് ദർഗ നിർമ്മിച്ചതെന്ന സിവിൽ കേസ് നിലവിലുള്ളതിനാൽ പ്രധാനമന്ത്രിയെ തടയണമെന്നായിരുന്നു ഹർജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |