SignIn
Kerala Kaumudi Online
Tuesday, 20 January 2026 5.15 AM IST

കിണറുകളിലെ ഇന്ധന സാന്നിദ്ധ്യം ടാങ്കുകളുടെ സമ്മർദ്ദ പരിശോധന തുടങ്ങി

Increase Font Size Decrease Font Size Print Page
petrol

കണ്ണൂർ: കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ്ദ പരിശോധനയ്ക്കായി പ്രാഥമിക നടപടി തുടങ്ങി. സമ്മർദ്ദ പരിശോധനയുടെ ആദ്യപടിയായി ഇന്നലെ ടാങ്കുകളിലെ ഇന്ധനം നീക്കിത്തുടങ്ങി. ഇന്ധനം പൂർണ്ണമായും നീക്കിയ ശേഷം നാളയോടെ ടാങ്കുകളിൽ വെള്ളം നിറച്ചായിരിക്കും സമ്മർദ്ദ പരിശോധന.

എ.ഡി.എം കലാ ഭാസ്‌കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പമ്പിലെ മുഴുവൻ ടാങ്കുകളുടെ സമ്മർദ്ദ പരിശോധന ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിരുന്നു. കിണർ വെള്ളത്തിൽ ഇന്ധന സാന്നിദ്ധ്യമുണ്ടെന്ന ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കെ.വി സുമേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി.

കെ.വി.സുമേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് പ്രവൃത്തിക്ക് തുടക്കമിട്ടത്.കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് ഡിവിഷൻ കൗൺസിലർ ദീപ്തി വിനോദ്, നാലാം ഡിവിഷൻ കൗൺസിലർ പി.മഹേഷ്, ജയിൽ സൂപ്രണ്ട് കെ.വേണു, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ടി.സന്തോഷ്, പ്രദീപ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് മാനേജർ കെ.ഹസീബ്, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.സി ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

സമ്മർദ്ദ പരിശോധന മൂന്നു ടാങ്കുകളിൽ

20000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോൾ പമ്പിൽ ഉള്ളത്. ഇവയിൽ ആദ്യത്തെ ടാങ്കിൽ നിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്. ഈ ടാങ്കിന്റെ സമ്മർദ്ദ പരിശോധന പൂർത്തിയായ ശേഷം വരും ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ടു ടാങ്കുകളുടെയും സമ്മർദ്ദ പരിശോധന നടത്തും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.