തഴവ : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻതെരുവ് സ്റ്റേഡിയം അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നശിക്കുന്നു. 1992 മുതൽ തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി നഗരസഭയിലെയും കായികപ്രേമികളുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്ന സ്റ്റേഡിയമാണ് ഇന്ന് കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
തടസമായി വാട്ടർ ടാങ്കും പമ്പ് ഹൗസും
തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരും
സ്റ്റേഡിയം കാടുപിടിച്ചതോടെ തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറി. മദ്യപാനത്തിനും മയക്കുമരുന്ന് കൈമാറ്റത്തിനുമായി ഇവിടം ഉപയോഗിക്കുന്നത് സമീപവാസികൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അന്യസംസ്ഥാന ഭിക്ഷാടന മാഫിയയുടെ സാന്നിദ്ധ്യവും ഇവിടെ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും ഭൂമി സംബന്ധമായ തർക്കങ്ങളെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 2007-ൽ ലൈബ്രറി ഹാൾ നിർമ്മിക്കുന്നതിനായി സ്റ്റേഡിയത്തിന്റെ ഹൃദയഭാഗത്തുനിന്ന് അഞ്ച് സെന്റ് ഭൂമി ലൈബ്രറി കൗൺസിലിന് വിട്ടുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങുകയോ, ആ ഭൂമി തിരിച്ചുപിടിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. പഴയകാല പ്രതാപം വീണ്ടെടുത്ത്, സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടു കൂടിയ കായിക പരിശീലന കേന്ദ്രമാക്കി മാറ്റുവാൻ പുതിയ ഭരണസമിതിയെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കായിക പ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |