കൊല്ലം: കൊട്ടാരക്കരയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഒറ്റ കൂരയ്ക്ക് കീഴിലേക്ക് മാറും. വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ മന്ത്രിതലത്തിൽ നിർദ്ദേശം. കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അകവും പുറവും സിമന്റ് പൂശലും ടൈൽ പാകലുമടക്കമുള്ള ജോലികൾ ശേഷിക്കുകയാണ്. മാർച്ച് അവസാനവാരത്തിനുള്ളിൽ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്യണമെന്ന തരത്തിലാണ് ആലോചന. അതുകൊണ്ടുതന്നെ ശേഷിക്കുന്ന ജോലികൾക്ക് ഇനി കൂടുതൽ വേഗത കൈവരും.
5.7 കോടിയുടെ വിശാലമായ കെട്ടിടം
മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് അനുവദിപ്പിച്ച 5.7 കോടി രൂപയുടെ വിശാലമായ കെട്ടിട സമുച്ചമാണ് വിദ്യാഭ്യാസ ഓഫീസുകൾക്കായി തയ്യാറാകുന്നത്. 7000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. ജില്ലാ വിദ്യാഭ്യാസ ഓഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ഡയറ്റുമൊക്കെ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽത്തന്നെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2023 ഒക്ടോബർ പത്തിനാണ് കെട്ടിട നിർമ്മാണോദ്ഘാടനം നടത്തിയത്. ഒരു വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ടെങ്കിലും നീണ്ടു.
വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മെച്ചപ്പെട്ട സൗകര്യങ്ങളാകും. നിലവിൽ വലിയ ബുദ്ധിമുട്ടുകൾക്കിടയിലാണ് വിദ്യാഭ്യാസ ഓഫീസുകളും ഡയറ്റുമൊക്കെ പ്രവർത്തിക്കുന്നത്. ഉടൻ പരിഹാരമാകും.
കെ.എൻ.ബാലഗോപാൽ,
മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |