
പാർട്ടിയെ ആക്ഷേപിക്കില്ല
ആലപ്പുഴ: രണ്ടുതവണ മന്ത്രിയായില്ലേയെന്ന് പാർട്ടി നേതൃത്വം പറയുന്നത് തനിക്ക് മാത്രമോ ബാധകമെന്ന് ജി.സുധാകരൻ വാർത്തസമ്മേളനത്തിൽ ചോദിച്ചു. റഷ്യയിൽ ലെനിനും സ്റ്റാലിനും മരിക്കുന്നതുവരെ ഭരണാധികാരികളായിരുന്നു. ഇത്രയും കാലം ഇരുന്നല്ലോ, താഴെയിറങ്ങൂ കിളവായെന്ന് ആരും പറഞ്ഞില്ല. രണ്ടുതവണ മന്ത്രിയായശേഷം പാർലമെന്റിൽ മത്സരിച്ച തോമസ് ഐസക്കിനോടും അഞ്ചുതവണ മത്സരിച്ച എ.എം.ആരിഫിനോടും ആരും ഒന്നും ചോദിക്കുന്നില്ലല്ലോ. അധികാരമോഹമാണോ എന്ന ചോദ്യത്തിന്, ബാക്കിയുള്ളവർ കാശിക്ക് പോയി സന്യസിക്കാനാണല്ലോ മത്സരിക്കുന്നത് എന്നായിരുന്നു മറുപടി.
പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ്, അതിനാൽ പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സി.പി.എമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചുനോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ. യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇല്ല. പാർട്ടിയിൽ നിന്ന് മാറിക്കൊടുത്ത ശേഷമാണ് മത്സരിക്കാനിറങ്ങുന്നത്. പാർട്ടിയെ നന്നാക്കാൻ ആളല്ല.
സജി തന്നെ സൈബർ
സൈബർ ആക്രമണത്തെക്കുറിച്ച് ജില്ലയിലെ നേതാവായ മന്ത്രി സജി ചെറിയാനോട് പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോൾ സജി തന്നെ സൈബറാണെന്നായിരുന്നു ജി.സുധാകരന്റെ മറുപടി. ഭരണഘടനയെ മാനിക്കണം. കുന്തവും കൊടച്ചക്രവുമെന്ന് പറയുന്നത് ശരിയല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |