SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.37 PM IST

ജനനായകൻ: സെൻസർ ബോർഡിന്റെ യോഗം നാളെ

Increase Font Size Decrease Font Size Print Page
ff

ചെന്നൈ: വിജയ് നായകനായ 'ജനനായകൻ'ന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി നാളെ ചെന്നൈയിൽ യോഗം ചേരും. കന്നട ചലച്ചിത്ര സംവിധായകനും സി.ബി.എഫ്.സി ബോർഡ് അംഗവുമായ ടി.എസ്. നാഗാഭരണ യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. നേരത്തെ മാർച്ച് 9ന് നിശ്ചയിച്ചിരുന്ന ഈ യോഗം, ഒരു ബോർഡ് അംഗത്തിന് അസുഖം ബാധിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സി.ബി.എഫ്.സിയുടെ ചട്ടപ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ ആദ്യം എക്സാമിനിംഗ് കമ്മിറ്റിയും പിന്നീട് റിവൈസിംഗ് കമ്മിറ്റിയുമാണ് പരിശോധന നടത്തുന്നത്. 2025 ഡിസംബറിൽ എക്സാമിനിംഗ് കമ്മിറ്റി ചിത്രം പരിശോധിക്കുകയും ചില മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിർദ്ദേശങ്ങൾ തങ്ങൾ നടപ്പിലാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നുവെങ്കിലും നിശ്ചയിച്ചിരുന്ന ജനുവരി 9ന് ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല. ഇതിനിടെ, എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരംഗം ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് സി.ബി.എഫ്.സി തലവൻ പ്രസൂൺ ജോഷിക്ക് കത്തയച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നാളത്തെ റിവൈസിംഗ് കമ്മിറ്റി യോഗത്തോടെ ചിത്രത്തിന്റെ റിലീസി കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.