SignIn
Kerala Kaumudi Online
Tuesday, 08 July 2025 11.22 AM IST

ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയ്ക്ക് 'ശുദ്ധമായ" പെട്രോളും ഡീസലും

Increase Font Size Decrease Font Size Print Page
petrol

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ ലഭിക്കുക ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും. യൂറോപ്യൻ രാജ്യങ്ങളിലെ യൂറോ-4 മലിനീകരണ ചട്ടത്തിന് തുല്യമായ ഇന്ത്യൻ സ്‌റ്റാൻഡേർഡായ ഭാരത് സ്‌റ്റേജ് - 4ൽ (ബി.എസ്-4) നിന്ന് യൂറോ-6ന് തുല്യമായ ബി.എസ്-6ലേക്കാണ് ഇന്ത്യ ചുവടുവയ്ക്കുന്നത്. ബി.എസ്-4ൽ നിന്ന് വെറും മൂന്നുവർഷം കൊണ്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇത്, റെക്കാഡാണ്.

ബി.എസ്-4ൽ നിന്ന് ബി.എസ്-5ലേക്ക് കടക്കാതെ, നേരിട്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക റിഫൈനറികളും 2019 അവസാനത്തോടെ തന്നെ ബി.എസ്-6 ഇന്ധന ഉത്പാദനത്തിലേക്ക് മാറിയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. സൾഫറിന്റെ അളവ് തീരെക്കുറഞ്ഞ പെട്രോളും ഡീസലുമാണ് ഉത്പാദിപ്പിക്കുന്നത്. ബി.എസ്-4ൽ 50 പാർട്‌സ് പെർ മില്യൺ (പി.പി.എം) സൾഫറുണ്ടായിരുന്നത്, ബി.എസ്-6ൽ 10 പി.പി.എം ആയി കുറയും. ഇത്, അന്തരീക്ഷ മലിനീകരണം കുറയ്ക്കും.

ബി.എസ്-6നായി റിഫൈനറികൾ സജ്ജമാക്കുന്നത് 35,000 കോടി രൂപയാണ് എണ്ണക്കമ്പനികൾ ചെലവാക്കിയത്. ബി.എസ്-6 ഇന്ധനം ലഭ്യമാകുന്നതോടെ, ശുദ്ധിയേറിയ പെട്രോളം ഡീസലും ലഭിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.

സൾഫറിന്റെ അംശം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ബി.എസ്-6. 2018 മുതൽ ഡൽഹിയിലും തുടർന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ബി.എസ്-6 പെട്രോളും ഡീസലും ലഭ്യമാണ്. 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യവ്യാപകമായി ലഭ്യമാക്കും.

TAGS: BUSINESS, EURO VI, EURO IV, PETROL, DIESEL, BHARAT STAGE VI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.