കൊട്ടാരക്കര: ഓപ്പറേഷൻ ചൈൽഡ് പോണാഗ്രാഫി ഹണ്ടിന്റെ ഭാഗമായി റൂറൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച ആറുപേർ അറസ്റ്റിലായി.
ശാസ്‌താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തിൽ അഭിൻ (20), കടയ്ക്കൽ ഗോവിന്ദമംഗലം കോക്കോട്ടുകോണം അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി നഗർ ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25), പുത്തൂർ വെണ്ടാർ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതിൽ അഭിജിത്ത് (21), അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ 16 വയസുള്ള ആൺകുട്ടി , അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ അനുസെൽജിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ടെലിഗ്രാം ആപ്ലിക്കേഷൻ വഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കാൻ ക്ലൗഡ് സർവീസുകളും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ.ടി ആക്‌ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറൽ സൈബർ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. പ്രതികളിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |