SignIn
Kerala Kaumudi Online
Friday, 26 April 2024 1.18 PM IST

സ്വാമി ലോകേശാനന്ദയുടെ സമാധി ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം: ശിവഗിരി യുവജന വേദി

swami-lokesananda

വർക്കല: ശിവഗിരി മഠം സന്യാസിശ്രേഷ്ഠനും മതാതീത ആത്മീയതയുടെ പ്രചാരകനുമായിരുന്ന ലോകേശാനന്ദ സ്വാമിയുടെ സമാധി ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് ശിവഗിരി യുവജനവേദി സെക്രട്ടറി അരുൺകുമാർ അനുസ്മരിച്ചു. എഴുത്തിലും ചിന്തയിലും നവ്യമായ ശൈലികൊണ്ട് ശ്രദ്ധേയനായിരുന്ന സ്വാമിയുടേത് ആരെയും പെട്ടെന്ന് ആകർഷിക്കുന്ന പ്രകൃതമായിരുന്നു. ശിവഗിരി യുവജനവേദിയുടെ കരുത്തും ശേഷിയുമായിരുന്നു അദ്ദേഹമെന്നും അരുൺകുമാർ പറഞ്ഞു.

ശിവഗിരി മഠത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം നടന്ന സമാധിയിരുത്തൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മറ്റ് സന്യാസശ്രേഷ്ഠർ, ബ്രഹ്മചാരികൾ, അന്തേവാസികൾ എന്നിവർക്കും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസിക്കും യുവജനവേദി കൃതജ്ഞത അറിയിച്ചു.

ചടങ്ങുകളിൽ പങ്കെടുത്ത അഡ്വ. വി.ജോയി എം.എൽ.എ, വർക്കല കഹാർ, മോഹൻദാസ് കോളേജ് ഓഫ് എൻജിനിയറിംഗ് ചെയർമാൻ മോഹൻദാസ്, റാണി മോഹൻദാസ്, ബിനോയ് മാർബിൾസ് ഉടമ സുജാതൻ (അമ്പിളി), ഡോ.സമദർശി, അജി.എസ്.ആർ.എം, കിളിമാനൂർ ചന്ദ്രബാബു, രാമകൃഷ്ണ ബാബു, നാസർ, അനിൽകുമാർ, സൂര്യപ്രകാശ്, ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ.ടിറ്റി പ്രഭാകരൻ, സൂപ്രണ്ട് ഡോ.അഭിലാഷ് രാമൻ, ഡോ. ദിപിൻമണി, എ.ഒ ആദിഷ് തുടങ്ങിയവർക്കും യുവജനവേദി നന്ദി രേഖപ്പെടുത്തി. സമാധിപര്യന്ത ചടങ്ങുകൾ മേയ് എട്ടിന് നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKESANANDA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.