രോഗികൾ 4990 ടി.പി.ആർ 24.66 % രോഗമുക്തർ 2577
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന് അയവില്ല. ജില്ലയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും അയ്യായിരത്തിനടുത്തെത്തി. ഇന്നലെ 4990 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.66 ശതമാനം.
4814 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 161 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവരിൽ നാലു പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 11 പേരും പോസിറ്റീവായി.
ചികിത്സയിലായിരുന്ന 2577 പേർ കൂടി രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു.
സമ്പർക്കംവഴി കോഴിക്കോട് കോർപ്പറേഷനിൽ മാത്രം 1489 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റിടങ്ങളിലെ കണക്ക് ഇങ്ങനെ: വടകര: 141, മേപ്പയ്യൂർ: 102, പെരുമണ്ണ: 87, വേളം: 86, വില്യാപ്പള്ളി: 82.
പുതുതായി വന്ന 6,804 പേർ ഉൾപ്പെടെ ജില്ലയിൽ 89,346 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,75,283 പേർ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കി.
ടെസ്റ്റ് 21.422 ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,422 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ ആകെ 17,63,514 സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 17,60,416 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 15,81,782 എണ്ണം നെഗറ്റീവാണ്. ഇതുവരെ ജില്ലയിൽ 1,02,960 പേർ രണ്ടു ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 5,29,114 പേരാണ് ആദ്യ ഡോസ് വാക്‌സിൻ എടുത്തത്. 1019 കേസുകൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 1019 കേസുകൾ. സിറ്റി പൊലീസ് പരിധിയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും 12 കേസുകളെടുത്തപ്പോൾ മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ മാത്രം 873 കേസുകൾ രജിസ്റ്റർ ചെയ്തു. റൂറൽ മേഖലയിൽ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ 102 കേസുകളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |