മെറോൺ: വടക്കൻ ഇസ്രായേലിലെ പ്രധാന ജൂത തീർത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നുമാണ് ഇസ്രായേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമൺ ബാർ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്.
പതിനായിരക്കണക്കിന് ഓർത്തഡോക്‌സ് ജൂതന്മാരാണ് പ്രാർത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ഹെലികോപ്‌റ്ററുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. ആറോളം ഹെലികോപ്‌റ്ററുകളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ആരാധനാലയം അടച്ചിട്ടിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |