കൊച്ചി: ജില്ലയിൽ ആർ.ടി.പി.സി.ആർ കിറ്രുകൾക്ക് കടുത്ത ക്ഷാമം. മാസ് പരിശോധന കേന്ദ്രങ്ങളിലടക്കം ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചതാണ് കാരണം.പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സർക്കാർ മേഖലയിലുൾപ്പെടെ പരിശോധനാ കേന്ദ്രങ്ങളിലെല്ലാം ആന്റിജൻ ടെസ്റ്റ് മാത്രമാണ് നിലവിൽ നടക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് ആന്റിജൻ ടെസ്റ്ര് നെഗറ്റീവായാൽ ആർ.ടി.പി.സി.ആറും നിർബന്ധമായിരുന്നു.കിറ്റുകളുടെ ലഭ്യത കുറഞ്ഞതോടെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവർക്കും ആന്റിജൻ പരിശോധന മാത്രമാണ് നടത്തുന്നത്. സംസ്ഥാനത്ത് തന്നെ ഉയർന്ന രോഗനിരക്കുള്ള ജില്ലയിൽ ഇത്തരത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനാകാത്തത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
നിരക്ക് കുറച്ചു, ടെസ്റ്രും കുറച്ചു
സർക്കാർ മേഖലയിൽ ആർ.ടി.പി.സി.ആർ സൗകര്യമില്ലത്തിനാൽ പരിശോധനയ്ക്കായി എത്തുന്നവരെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞ് വിടുന്ന സ്ഥിതിയാണ് ജില്ലയുടെ ഒട്ടുമിക്ക ഇടങ്ങളിലും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിശോധന നടത്തുന്ന സംവിധാനമാണ് ഭൂരിഭാഗം ലാബുകളിലും ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുന്നുണ്ട്. പ്രതിദിനം നാലായിരത്തിന് മുളിൽ രോഗകളുടെ നിരക്ക് രേഖപ്പെടുത്തുന്ന ജില്ലയിൽ ആർ.ടി.പി.സി.ആർ സംവിധാനം നടത്തുന്നതിനുള്ള നിലവിൽ തടസം എത്രയും വേഗം പരിഗണിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.അതേസമയം പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന് 500രൂപയായി കുറച്ചതിൽ പ്രതിഷേധിച്ച് പല സ്ഥാപനങ്ങളും ടെസ്റ്റ് ഗണ്യമായി കുറച്ചിട്ടുണ്ട്.
നടപടി ഉറപ്പ്
ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കും.സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ഉറപ്പു വരുത്തും.
എസ്. സുഹാസ്,
ജില്ലാ കളക്ടർ
ആർ.ടി.പി.സി.ആർ പരിശോധനാ കിറ്റിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിക്കും. അത്യാവശ്യം കിറ്റുകൾ എത്തിയിട്ടുണ്ട്.
ഡോ.എൻ.കെ കുട്ടപ്പൻ,
ഡി.എം.ഒ,എറണാകുളം
ആന്റിജൻ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും രോഗലക്ഷങ്ങൾ എല്ലാം തന്നെയുണ്ടായിരിന്നു. ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യണമെന്ന് അറിയിച്ചെങ്കിലും കിറ്റില്ലാത്തതിന് തുടർന്ന് കാത്തിരിക്കേണ്ടി വന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് ടെസ്റ്റ് ചെയ്തത്. റിസൾട്ട് ഇതുവരെ വന്നിട്ടില്ല
കെ.ജിതിൻ,എറണാകുളം സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |