തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും വോട്ട് ചോർച്ചയും പഠിച്ച് നടപടി നിർദ്ദേശിക്കുന്നതിന് സമിതിയെ നിയോഗിക്കാൻ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഓൺലൈനായാണ് യോഗം ചേർന്നത്.
വർഗീയ ശക്തികളുടെ ഏകീകരണത്തിലൂടെയാണ് സംസ്ഥാന ഭരണം യു.ഡി.എഫ് നിലനിറുത്തിയതെന്ന് ബി.ജെ.പി വിലയിരുത്തി. പാലക്കാട്ടും മഞ്ചേശ്വരത്തും ബി.ജെ.പിയെ തോല്പിക്കാൻ സി.പി.എം യു.ഡി.എഫിന് വോട്ട് ചെയ്തു.മലമ്പുഴയിൽ യു.ഡി.എഫ് സി.പി.എമ്മിനെ പിന്തുണച്ചു.ബി.ജെ.പിയെ തോല്പിക്കാൻ മുസ്ലീം ന്യൂനപക്ഷ വർഗീയ ശക്തികൾ ശ്രമിച്ചു. തൊട്ടടുത്ത എതിരാളികൾക്ക് മുന്നണി നോക്കാതെ അവർ പിന്തുണ നൽകി. മഞ്ചേശ്വരം, പാലക്കാട്, നേമം മണ്ഡലങ്ങളിൽ ഇത് പ്രകടമായിരുന്നു. ബി.ജെ.പി ദുർബലമായ മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയും കമ്മിറ്റി പഠിക്കും. പിണറായി സർക്കാരിന്റെ തുടർ ഭരണം ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ അതാഗ്രഹിക്കാത്ത ബി.ജെ.പി അനുഭാവികളിൽ ചിലർ സി.പി.എമ്മിനെ തോല്പിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടാവാം. ബി.ജെ.പി സഖ്യം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |