മാനന്തവാടി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും, മിനി ലോക്ക് ഡൗണിലും സിവിൽ ഡിഫൻസ് സർവ്വീസ് സേനയുടെ പ്രവർത്തനം മാതൃകയായി മാറുന്നു. അടിയന്തിര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉൾപ്പെടെയു ള്ള അവശ്യ സേവനങ്ങൾക്കും, പൊലിസിന്റെ കൃത്യനിർവ്വഹണത്തിലും സഹായിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ സിവിൽ ഡിഫൻസ് എന്ന ആശയം നടപ്പിലാക്കിയത്. ഇതിനായി അതാത് പ്രദേശങ്ങളിലെ ഫയർ സ്‌റ്റേഷനുകൾക്ക് കീഴിലായി യുവതി, യുവാക്കളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുകയായിരുന്നു. ജില്ലയിൽ 50 ഓളം പേരാണ് ഇത്തരത്തിൽ നിയമിതരായത്. മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തിന് കീഴിൽ മാത്രം 20 ഓളം പേരാണ് സേവന നിരതരായുള്ളത്. നീന്തൽ, മുങ്ങിത്തപ്പൽ, അടിയന്തിര ഘട്ടങ്ങളിൽ രോഗികൾക്ക് ശ്വാസം നൽകൽ എന്നിവയിലെല്ലാം ഇവർക്ക് പരിശീലനം ലഭിച്ച് കഴിഞ്ഞു. കൂടാതെ പൊലിസിന്റ് വാഹന പരിശോധന, മാസ്‌ക്ക് പരിശോധന, വ്യപാര സ്ഥാപനങ്ങളിലെ പരിശോധന തുടങ്ങിയവയ്ക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
അതാത് അഗ്‌നി രക്ഷാ നിലയങ്ങൾക്ക് കീഴിലെ പൊലിസ് സ്‌റ്റേഷനുകളിലേക്കാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ ഇവർക്ക് ഒരേനിറത്തിലുള്ള യൂണിഫോമും നൽകിയിട്ടുണ്ട്. ചെറിയ ഒരു തുക ഇവർക്ക് പ്രതിഫലമായി നൽകുന്നുണ്ട്. ഇവർക്ക് സർക്കാർ തലത്തിൽ യൂണിഫോം നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |