ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം വീശിയ ഏപ്രിലിൽ രാജ്യത്ത് 73ലക്ഷത്തോളം പേർക്ക് ജോലി നഷ്‌ടമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാദേശിക ലോക്ക്ഡൗണുകളാണ് തൊഴിൽ നഷ്‌ടമുണ്ടാക്കിയത്. മാർച്ചിൽ 6.5ശതമാനമായിരുന്ന രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ മാസം എട്ടു ശതമാനമായി ഉയർന്നു.
മുംബയിലെ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി എന്ന സ്ഥാപനമാണ് കണക്കുകൾ പുറത്തുവിട്ടത്. ജനുവരിയിൽ 40.7 കോടി തൊഴിലുകൾ ഉണ്ടായിരുന്നത് മാർച്ചിൽ 39.81 കോടിയായും ഏപ്രിലിൽ 39.08കോടിയായും കുറഞ്ഞു. ലോക്ഡൗണിലെ യാത്രാ തടസങ്ങൾ മൂലം ദിവസക്കൂലിക്കാർക്കാണ് കൂടുതലും തൊഴിൽ പോയത്. വൈറ്റ്കോളർ ജോലികളിൽ ഇടിവുണ്ടായിട്ടില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |